കാൻസർ ചികിത്സക്ക് ഫലപ്രദമെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പ്രകൃതി ചികിത്സകളുടെ എണ്ണം പെരുകുന്നു. ഇവയുടെ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തത് രോഗികൾ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയും വർധിക്കുകയാണ്. പ്രകൃതി ചികിത്സ മൂലം ഗുണം ലഭിച്ചതായി ചിലർ അവകാശപ്പെടുമ്പോൾ രോഗം മൂർച്ഛിച്ചതായി പരിതപിക്കുന്നവരും ധാരാളമുണ്ട്.
ഇരിങ്ങാലക്കുട സ്വദേശിയായ ഇദേഹത്തിന്റെ അനുജൻ കാൻസർ മൂർച്ഛിച്ച് തൃശൂർ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. റീജിണൽ കാൻസർ സെന്ററിലെ ചികിത്സ ഉപേക്ഷിച്ച് ഒറ്റപ്പാലത്തെ ഒരു പ്രകൃതി ചികിത്സയെ വിശ്വസിച്ചതാണ് ജീവൻ അപകടത്തിലാക്കിയതെന്നാണ് ഈ വൈകിയ വേളയിൽ ഇവർ പരിതപിക്കുന്നത്.
കേട്ടറിഞ്ഞ ചികിത്സകളെ വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട ഇരുപതിലേറെ രോഗികളെയാണ് തൃശൂർ മെഡിക്കൽ കോളജിൽ മാത്രം ഞങ്ങൾ കണ്ടത്.
ഇതിന് തികച്ചും വിപരീതമായ അനുഭവമാണ് മുള്ളാത്തയും ലക്ഷമിതരുവും അടങ്ങിയ പ്രകൃതി ചികിത്സ നടത്തുന്ന ഡോക്ടർമാരും രോഗികളും സാക്ഷ്യപ്പെടുത്തുന്നത്. ശാസ്ത്രീയ അടിത്തറയിൽ ഭക്ഷണവും ജീവിതശീലങ്ങളും ക്രമീകരിച്ചുള്ള ചികിത്സ ചുരുങ്ങിയ കാലത്തിനിടെ ഇരുപത്തയ്യായിരത്തിലധികം രോഗികൾക്ക് ആശ്വാസം നൽകാിയെന്നും കണക്ക് നിരത്തുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.