ഇംഹാന്‍സിന്‍റെ സാമൂഹിക മാനസികാരോഗ്യ പദ്ധതി നിലനിര്‍ത്തുമെന്ന് പ്രഖ്യാപനം വന്നെങ്കിലും രോഗികളുടെ ആശങ്ക തീരുന്നില്ല. ഒരു കോടി അറുപത് ലക്ഷം രൂപ വേണ്ടിടത്ത് വെറും 50 ലക്ഷം രൂപ മാത്രം അനുവദിച്ചതിനാല്‍ പദ്ധതി ഏതാനും മാസമേ തുടരൂ എന്നതാണ് ആശങ്ക. കുടുംബനാഥന്‍റെ രോഗം മൂലം തളര്‍ന്ന കാസര്‍കോട് ബദിയടുക്കയിലെ പക്കീരന്‍ മണിയാണിയുടെ കുടുംബം തയാറാക്കിയ എന്‍റെ വാര്‍ത്തയിലേക്ക്.
ഇതാണ് എന്‍റെ കുടുംബം. പത്ത് വര്‍ഷം മുന്പ് വരെ സന്തോഷം കളിയാടിയിരുന്ന വീട്. പെട്ടൊന്നാണ് അച്ഛന് മനസിന്‍റെ പിടി വിട്ടത്. ഇതോടെ കുടുംബത്തിന്‍റെ താളം തെറ്റി.അച്ഛനെയും കൊണ്ട് മംഗലാപുരത്തെ ആശുപത്രികള്‍ കയറി ഇറങ്ങുന്നത് ഞങ്ങളുടെ ദിനചര്യയായി.ആയിടക്കാണ് മുളിയാര്‍ പി.എച്ച്.സിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്യാംപ് തുടങ്ങിയത്.
അച്ഛനെ പോലുള്ള 200 അധികം രോഗികളാണ് ക്യന്പില്‍ ചികിത്സക്ക് എത്തിയിരുന്നത്. എല്ലാവരും എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നിന്നുള്ളവര്‍. പക്ഷെ ഈ മാസം മുതല്‍ സര്‍ക്കാര്‍ ക്യാന്പ് നിര്‍ത്തി.മരുന്ന് കിട്ടതായതോടെ അച്ഛന്‍റെ അവസ്ഥ മോശമായി. മരുന്നിനായി മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥായാണ്. ഞങ്ങളെ പോലെ 6000 കുടുംബങ്ങളാണ് സര്‍ക്കാര്‍ തീരുമാനത്തോടെ ദുരിതത്തിലായിരിക്കുന്നത്. ഇംഹാന്‍സിന്‍റെ മാനസിക ആരോഗ്യ പദ്ധതി തുടരാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.