വോട്ടെടുപ്പ് നടക്കേണ്ട രണ്ട് സംസ്ഥാനങ്ങള്‍, ഗുജറാത്തും ഹിമാചല്‍ പ്രദേശും. രണ്ടിടത്തെയും പോളിങ് സമയക്രമം ഇന്നലെ പ്രതീക്ഷിച്ചെങ്കിലും ഗുജറാത്തിലേത് ഉണ്ടായില്ല. പ്രളയക്കെടുതി നേരിടുന്നതിന് സമയം വേണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചത്. പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി ഒരുപാട് നീളും എന്നതുകൊണ്ടാണ് തീരുമാനമെന്ന മറ്റൊരു വിശദീകരണവും കമ്മിഷന്‍ തന്നു. ഇതിലൊതുങ്ങുമോ വിവാദം? അതോ പ്രതിപക്ഷം ആരോപിക്കും പോലെ ഈമാസം പതിനാറിന് ഗാന്ധിനഗറിലെത്തുന്ന പ്രധാനമന്ത്രിക്ക് ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ അരങ്ങൊരുക്കലോ?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. വിശദീകരണം എന്തായാലും ഒരുമിച്ച് തിരഞ്ഞെടുപ്പ് എന്ന തത്വത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കം. ജനുവരിയില്‍ നിയമസഭയുടെ കാലാവധി തീരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ എന്തിനാണ് രണ്ട് സമീപനം? പതിനാറിന് ഗുജറാത്തിലെത്തുന്ന നരേന്ദ്രമോദിക്ക് ജനപ്രിയ പ്രഖ്യാപനം നടത്താന്‍ കമ്മിഷന്‍ അവസരമൊരുക്കി എന്ന് കരുതേണ്ട. പക്ഷെ സംശയങ്ങള്‍ക്ക് അടിസ്ഥാനമുണ്ട്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്്വൈ ഖുറേഷി ഉന്നയിക്കുന്നതുപോലെ,,, മതിയായ കാരണം പറയാന്‍ ആര്‍ക്കെങ്കിലും പറ്റുന്നുണ്ടോ എന്നതാണ് ചോദ്യം.