മൂന്നാര്‍ മോഡല്‍ സമരം തൊഴില്‍ മേഖലയെ അരാജകത്വത്തിലേക്ക് തള്ളി വിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ തിരിച്ചറിവ് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം നടന്ന ദേശീയ പണിമുടക്ക് പരാജയമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളാണ് മൂന്നാറില്‍ ഭയങ്കരമായ എന്തോ സംഭവിച്ചുവെന്ന മട്ടില്‍ വാര്‍ത്ത നല്‍കിയതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനി മാനേജ്മെന്‍റും തൊഴിലാളി യൂണിയനും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം അനുവദിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് ഒന്നില്‍ കൂടുതല്‍ വീടുകള്‍ കൈക്കലാക്കുകയോ മറിച്ചു നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.