പക്ഷികളെ പോലെ പറക്കുക എന്നത് മനുഷ്യൻന്റെ ഏറ്റവും വലിയ സ്വപ്നമാണ്. വലിയ മലമുകളില്‍ നിന്ന് അങ്ങനെ താഴേക്ക് പറന്നിറങ്ങുന്ന വിനോദമാണ് വിങ് സ്യൂട്ട് ഫ്ളൈയിങ്. ദുബായിലെ ഹജര്‍ മലനിരകളില്‍ നടന്ന വിങ് സ്യൂട്ട് ഫ്ളൈയിങ്ങിന്‍റെ വിശേഷങ്ങളാണ് ഇനി.
ഒരു പക്ഷിയപ്പോലെ മലമുകളില്‍നിന്ന് താഴ്വാരത്തേക്ക് ചിറക് വിരിച്ച് പറക്കുന്ന വിനോദമാണ് വിങ് സ്യൂട്ട് ഫ്ളൈയിങ്. ശരീരം മുഴുവന്‍മൂടുന്ന തരത്തിലുള്ള, എളുപ്പത്തില്‍കാറ്റു പിടിക്കുന്ന രീതിയില്‍പ്രത്യേകം രൂപകല്‍പന ചെയ്ത വസ്ത്രമാണ് വിങ് സ്യൂട്ട്. അത്യന്തം അപകടകരമായ ഈ സാഹസിക വിനോദം ചെയ്യുന്നവര്‍തന്നെ വളരെ ചുരുക്കമാണ്.
ഈ വര്‍ഷം ആദ്യം യുഎഇ യെമന്‍അതിര്‍ത്തിയില്‍ഗ്രാഹം ഡിക്കന്‍സും ഡാരിയോ സനനും നടത്തിയ പറക്കലിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ ദൃശ്യത്തിന് ഒരു പ്രത്യേകതയുണ്ട്... ഇതില്‍ഡാരിയോ സനന്‍ഇന്ന് ജീവിച്ചിരിപ്പില്ല. കഴിഞ്ഞ മാസം സ്വിസ് ആല്‍പ്സില്‍വിങ് സ്യൂട്ട് ഫ്ളൈയിങ്ങിനിടെ ഉണ്ടായ അപകടത്തില്‍അദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹത്തിനുള്ള സമര്‍പ്പണമായാണ് സഹതാരമായ ഗ്രഹാം ഡിക്കന്‍സ് ഹജര്‍മലനിരകളില്‍നടത്തിയ പറക്കലിന്‍റെ വീഡിയോ പുറത്തു വിട്ടത്.
ആറു ദിവസത്തെ മലകയറ്റത്തിനൊടുവിലാണ് ഹജര്‍മലനിരയിലെ ഏറ്റവും ഉയരമുള്ള ഈ എക്സിറ്റ് പോയിന്‍റില്‍ഡിക്കന്‍സനും ഡാരിയോയും എത്തിയത്. പക്ഷേ മലമുകളില്‍നിന്ന് ഇവര്‍ക്ക് പക്ഷിയെ പോലെ പറന്നിറങ്ങാന്‍വേണ്ടി വന്നത് വെറും ഒന്നര മിനിട്ട്.
ഡിക്കിന്‍സന്‍സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട ഈ വീഡിയോ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സാഹസിക വിനോദ പ്രേമികള്‍സ്വീകരിച്ചു കഴിഞ്ഞു. ഡാരിയോ സനനുള്ള സമര്‍പ്പണമായി.