കലോല്‍സവത്തിന് കണ്ണൂരിലെത്തുന്നവര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് സ്വയംരക്ഷക്ക് വഴിയും കണ്ടെത്തേണ്ടി വരും. നഗരത്തില്‍ അക്രമാസക്തരായി അലഞ്ഞുതിരിയുകയാണ് നൂറുകണക്കിന് തെരുവുനായകള്‍.
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനുള്ളിലെ ഇന്നലത്തെ ഒരു രാത്രി കാഴ്ച. ആക്രമാസക്തരായി നായക്കൂട്ടം പാഞ്ഞടുക്കുമ്പോള്‍ നിസഹായരായി ഒാടിഒളിക്കുകയാണ് യാത്രക്കാര്‍. നിരത്തുകളും പ്രധാനകേന്ദ്രങ്ങളും കയ്യടക്കി നായക്കൂട്ടം വിലസുന്നത് തടയാന്‍ അധികൃതര്‍ക്കും കഴിഞ്ഞിട്ടില്ല.ബൈക്കുയാത്രക്കാരേയും കാല്‍നടയാത്രക്കാരേയും ആക്രമിക്കുന്ന നായക്കൂട്ടം കലോല്‍സവത്തിന് എത്തുന്നവര്‍ക്ക് നേരേയും തിരിയും.
വേദികളിലെ മല്‍സരങ്ങള്‍ രാത്രിവൈകിയും തുടരുമെന്നിരിക്കെ ഭീതിയോടെ നഗരത്തില്‍ സഞ്ചരിക്കേണ്ട ഗതികേടാണ് കലോല്‍സവത്തിന് എത്തുന്നവരെ കാത്തിരിക്കുന്നത്. കടി കിട്ടിയാലും കല്ലെറിയാന്‍ പോലും സ്വാതന്ത്യമില്ലാതായതോടെ രാത്രിയാത്ര ദുഷ്കരമാകും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും താമസസൗകര്യമേര്‍പ്പെടുത്തിയിരിക്കുന്ന സ്കൂളുകള്‍ക്കുമുന്നില്‍ പോലും തെരുവുനായക്കൂട്ടം തമ്പടിക്കുന്നതോടെ കലോല്‍സവത്തിനെത്തുന്നവരുടെ ഉറക്കം നഷ്ടപ്പെടുമെന്നുറപ്പായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.