ഇന്‍ഷുറന്‍സ് രംഗത്തെ ഏജന്‍റുമാരുടെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുന്ന പരാതികള്‍ വ്യാപകമായി. ഏജന്‍റിന്‍റെ വാക്ക് വിശ്വസിച്ച് പണവും മാനവും പോയ കണ്ണൂര്‍ കൂത്തുപറന്പിലെ ഒരു കുടുംബം തയ്യാറാക്കിയ എന്‍റെ വാര്‍ത്തയിലേക്ക്.
2007ലാണ് ഞാന്‍ നാട്ടുകാരനായ ഏജന്‍റിന്‍റെ പ്രേരണയില്‍ പതിനായിരം രൂപ വാര്‍ഷിക പ്രീമിയമുള്ള യുലിപ്പ് പോളിസി എടുത്തത്. ഒരു വര്‍ഷത്തെ പ്രീമിയം അടച്ചാല്‍ മൂന്ന് വര്‍ഷം തികയുന്പോള്‍ ലാഭമടക്കം ഇരട്ടി പണം കിട്ടുമെന്നതായിരുന്നു ഏജന്‍റിന്‍റെ വാഗ്ദാനം. ആദ്യ വര്‍ഷത്തെ പ്രീമിയം തുക എസ്റ്റാബ്ലിഷ്മെന്‍റ് ചാര്‍ജായി കന്പനി പിടിക്കുമെന്നത് ഏജന്‍റ് ഞങ്ങളില്‍ നിന്ന് മറച്ചുവച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം പണം വാങ്ങുന്നതിനായി കന്പനിയുടെ ഓഫീസില്‍ പോയപ്പോഴാണ് പറ്റിക്കപ്പെട്ടത് അറിഞ്ഞത്.
ഏജന്‍റിനോട് പരാതി പറഞ്ഞപ്പോള്‍ അയാള്‍ കൈമലര്‍ത്തി. ഒരു തവണ പ്രീമിയം അടച്ചാലും പണം തിരികെ കിട്ടാന്‍ അര്‍ഹതയുണ്ടെന്ന പോളിസി രേഖകളുമായി കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഏജന്‍റ് കാണിച്ചുകൊടുത്തിടങ്ങളിലെല്ലാം വായിച്ചു നോക്കാതെ ഒപ്പിട്ടതാണ് ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്. ഉയര്‍ന്ന കമ്മീഷന്‍ തട്ടിയെടുക്കാന്‍ ഏജന്‍റ് നടത്തിയ തട്ടിപ്പില്‍ കന്പനിയും കൂട്ടുനില്‍ക്കുകയിരുന്നു.
ഇത്തരം തട്ടിപ്പുകാര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം മനോരമ ന്യൂസ് എന്‍റെ വാർത്തക്ക് വേണ്ടി കൂത്ത് പറന്പില്‍ നിന്ന് ബലരാമന്‍ നമ്പ്യാര്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.