ഐശ്വര്യ റായ് ഗർഭിണിയായപ്പോൾ ലോക സുന്ദരിയുടെ മകളായി ജനിക്കാൻ ആഗ്രഹിച്ചു. ഇതു പോലെ ഒരു കിറുക്കൻ സ്വപ്നമായിരുന്നു ദേശീയ അവാർഡും "– ഇന്ന് ഐശ്വര്യാ റായിയെയും മറ്റു പലരെയും പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം നേടിയ സുരഭിയുടേതാണ് ഇൗ വാക്കുകൾ. റേഡിയോ മംഗോയിൽ അവതാരകനായ രഘുവിനോടാണ് തന്റെ ജീവിതത്തിലെ ഇതുവരെ പറയാത്ത ഏടുകൾ താരം തുറന്നു പറഞ്ഞത്.
ഒമാനിലായിരുന്ന സുരഭി നാട്ടിൽ എത്തിയ ഉടനെ ആദ്യമായി ദേശീയ അവാർഡിന്റെ സന്തോഷം പങ്കു വച്ചത് റേഡിയോ മാംഗോ ശ്രോതാക്കൾക്കൊപ്പം ഫേസ് ബുക്ക് ലൈവിൽ ആയിരുന്നു. രണ്ടു നാടൻ കോയിക്കോട്ടുകാർ ഒത്തുചേർന്ന സൗഹൃദ സംഭാഷണം റേഡിയോ മംഗോ ഫേസ്ബുക്കിലേയ്ക്ക് ഒട്ടേറെ പേരെ നയിച്ചു.
ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന സിനിമയുടെ തിരക്കഥ സുരഭി ശ്രോതാക്കളെ കാണിച്ചു. ഒപ്പം, തനി നാടൻ കോഴിക്കോടൻ ഭാഷയിൽ കലർപ്പില്ലാത്ത സ്നേഹവും നന്ദിയും പറഞ്ഞു. ദേശീയ അവാർഡ് കൈപ്പറ്റാൻ പോകുന്ന വേദിയിൽ മികച്ച നടനെ കണ്ടാൽ പറയാൻ മികച്ച നടിക്ക് ഒരു തേങ്ങാ സ്മരണ ഉണ്ട്. മികച്ച നടന്റെ 'ഖിലാഡിയോം കാ ഖിലാഡി' എന്ന സിനിമ സുരഭി കണ്ടത് വീട്ടിലെ തേങ്ങാ വിറ്റ കാശ് കൊണ്ടാണ്. നാളികേരത്തിന്റെ നാട്ടിൽ നിന്നുമെത്തിയ നല്ല നടിയുടെ ഈ വാക്കുകൾ അക്കിയെ ചിരിപ്പിക്കും എന്ന് കരുതാം .