'പള്ളിച്ചട്ടമ്പി' സിനിമയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ സിനിമാ അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ച് വെള്ളപൂശിയാണ്’
‘വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറി എന്ന ഗർഭിണി’
‘ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണ്’
‘ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസോ അറിയാതെ പൊലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം’
‘ഉത്തരവാദിത്തം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കൽ വൈറ്റ് വാഷിംഗ് അല്ലാതെ മറ്റൊന്നുമല്ല’
‘ഒരു നേതാവിൻ്റെ വ്യക്തിപ്രഭാവത്തെ സംരക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്’
സിനിമ നൽകുന്നത് ഒരു വശത്തെ മാത്രം മഹത്വവൽക്കരിക്കുന്ന പാതിവെന്ത സത്യങ്ങളാണെന്നും സന്ദീപ്