ഒരിടവേളയ്ക്ക് ശേഷം വീണ്ടും തെന്നിന്ത്യന്‍ സിനിമയുടെ റാണിയാകാനൊരുങ്ങി അനുഷ്കാ ഷെട്ടി.
ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ - ദി വൈൽഡ് സോർസറർ’എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.
അരുന്ധതി, ബാഹുബലി, രുദ്രമാദേവി എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച താരമാണ് അനുഷ്ക.
സിനിമയില്‍ ഗോഡ്ഫാദേര്‍സ് ഇല്ലാത്ത താരത്തിന്‍റെ കരിയര്‍ മാറ്റിമറിച്ചത് 2 പേര്‍.
പ്രശസ്തനായ സംവിധായകനും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥും സൂപ്പർ സ്റ്റാര്‍ നാഗാർജുനയും.
രാജമൗലിയുമായുളള കൂട്ടും കരിയര്‍ മികച്ചതാക്കി.
റാണിയായും, വാള്‍പ്പയറ്റടക്കം വഴങ്ങുന്ന ഭരണാധികാരിയായും വൃദ്ധയായും, ബോള്‍ഡ് ആയ നായികയായും തകര്‍ത്താടി അനുഷ്ക.
എന്നാല്‍ സൈസ് സീറോ എന്ന ചിത്രം താരത്തിന് വിനയായി.
ശരീരഭാരം അമിതമായി കൂട്ടിയത് കുറയ്ക്കാന്‍ നന്നായി പാടുപെട്ടു.
സമൂഹമാധ്യമങ്ങളിലടക്കം വലിയ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നു.
അവിടെയൊന്നും തളരാന്‍ താരം തയാറായില്ല; ആത്മവിശ്വാസത്തോടെ പോരാടി.
പ്രഭാസുമായി ചേര്‍ന്ന് പ്രചരിച്ച പ്രണയവാര്‍ത്തകളും താരം നിഷേധിച്ചു.
44ാം വയസിലും സിംഗിളായി യാത്രകളും മറ്റും ആസ്വദിച്ച് ഹാപ്പിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.