സംസ്ഥാനത്ത് ചാരായം നിരോധിച്ച് 30 വര്‍ഷങ്ങള്‍
1996 ഏപ്രിൽ ഒന്നിനാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി സംസ്ഥാനത്ത് ചാരായം നിരോധിച്ചത്
ജോലി കഴിഞ്ഞാല്‍ നേരേ ചാരായഷാപ്പ് എന്ന രീതി 90കളില്‍ സാധാരണമായിരുന്നു
ദിവസക്കൂലി മുഴുവന്‍ ആളുകള്‍ ചാരായഷാപ്പുകളില്‍ ഒഴുക്കി
ചാരായം ഗാര്‍ഹിക പീഡനങ്ങള്‍ക്കും, കുടുംബകലഹങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമായി
അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീരൊപ്പാൻ എന്ന പേരിലായിരുന്നു ചാരായം നിരോധിച്ചത്
5,600 ചാരായ ഷാപ്പുകൾ ഒറ്റയടിക്ക് അടച്ചുപൂട്ടി . ഏകദേശം 12,000ത്തിലേറെ തൊഴിലാളികൾക്ക് ജോലിപോയി
ക്രമേണ ലഹരി അന്വേഷകര്‍ വിലകൂടിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിലേക്ക് ചുവടുമാറ്റി
നിലവില്‍ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വരുമാനങ്ങളിലൊന്നാണ് ബവ്കോ