യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വച്ച് രഞ്ജിത്ത് തന്നെ കയറിപ്പിടിച്ചു എന്നാണ് യുവനടിയുടെ പരാതി
മാനഭംഗം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്
ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഇന്നലെ രാത്രി തൊടുപുഴയിൽ വെച്ച് രഹസ്യമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ കൊച്ചിയിലെത്തിക്കുക ആയിരുന്നു
തനിക്കെതിരായ പരാതി വ്യാജമെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആണ് രഞ്ജിത്തിന്റെ പ്രതികരണം
കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് അറസ്റ്റ്
7 വർഷത്തെ ഇടവേളയ്ക്ക് ശേഷം വലിയ ക്യാൻവാസിലുള്ള ഒരു ചിത്രവുമായി തിയറ്ററുകളിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു രഞ്ജിത്ത്