ഖമനയിയുടെ പിന്‍ഗാമി മകന്‍ മൊജ്തബ തന്നെയെന്ന് സൂചന
ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഹൊസൈനിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ഇറാന്റെ വിദഗ്ദ്ധ സമിതിയാണ് തീരുമാനമെടുത്തതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ
ഫെബ്രുവരി 28-ന് യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അലി ഖമനയി കൊല്ലപ്പെട്ടു
ആക്രമണത്തിൽ ഖമനയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും കൊല്ലപ്പെട്ടിരുന്നു
പിതാവിന്റെ മരണത്തിന് പിന്നാലെ മൊജ്തബയുടെ നേതൃത്വത്തിൽ താൽക്കാലിക ഭരണസമിതി നിലവിൽ വന്നിരുന്നു
അമേരിക്കയെയും ഇസ്രയേലിനെയും വെറുതെ വിടില്ലെന്ന് മൊജ്തബ പ്രഖ്യാപിച്ചിട്ടുണ്ട്
മൊജ്തബയ്ക്ക് ഇറാന്റെ റവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമാണുള്ളത്
മകനെ അധികാരത്തിലേറ്റുന്നത് രാജവാഴ്ചയുടെ തുടക്കമായി വിലയിരുത്തുന്നു
കഴിഞ്ഞ വര്‍ഷം ഖമനയി പ്രഖ്യാപിച്ച മൂന്ന് മുതിർന്ന പുരോഹിതന്മാരുടെ പേരുകളില്‍ പിൻഗാമിയായി മൊജ്തബയുടെ പേര് ഉൾപ്പെട്ടിരുന്നില്ല