‘ക്യാപ്റ്റൻ കൂൾ’ പേര് സ്വന്തമാക്കാൻ എം.എസ് ധോണി
വിളിപ്പേരിന്റെ അവകാശത്തിനായി ട്രേഡ് മാര്‍ക് അപേക്ഷ സമർപ്പിച്ചു
ആരും എതിർത്തില്ലെങ്കില്‍ പേര് ധോണിയുടെ സ്വന്തമാകും
രണ്ട് വർഷമായുള്ള നിയമപോരാട്ടമാണ് യാഥാർഥ്യമാകാൻ പോകുന്നത്
വിക്കറ്റിന് പിന്നിൽ കൂളായി നിന്ന നായകനെ വിളിച്ച ഓമനപ്പേരാണ് ക്യാപ്റ്റൻ കൂൾ
ട്രേഡ്മാർക് രജിസ്ട്രി പോർട്ടലിലാണ് പേര് സ്വന്തമാക്കാന്‍ ധോണി അപേക്ഷ നൽകിയത്
അപേക്ഷ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
120 ദിവസം കൂടി കാത്തിരിക്കണം പേരിന്റെ അവകാശിയാകാൻ
സ്പോർട്സ് ട്രെയിനിങ്, കോച്ചിംഗ് വിഭാഗത്തിലാണ് ട്രേഡ് മാർക്ക്
2023 ലാണ് ധോണി ട്രേഡ്മാർക് സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്
പ്രഭ സ്കിൽ സ്പോർട്സ് കമ്പനി നേരത്തെ പേരിന്‍റെ അവകാശം സ്വന്തമാക്കിയിരുന്നു
തന്റെ വിളിപ്പേര് പ്രഭ സ്കിൽ സ്പോർട്സ് ഉപയോഗിക്കുന്നു എന്ന് കാണിച്ചു ധോണി നിയമപോരാട്ടം തുടങ്ങിയിരുന്നു
നാല് വട്ടം ഹിയറിങ് നടത്തിയ ശേഷമാണ് ധോണിയുടെ അപേക്ഷ അംഗീകരിച്ചത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/mahi7781/