E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

കടകംപള്ളിയെ എക്സൈസ് വകുപ്പ് ഏല്‍പ്പിക്കാത്തതിന്റെ കാരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ പോയതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഒരു വിവാദം. ആരെങ്കിലും ഏതെങ്കിലും അമ്പലത്തില്‍ പോകുന്നത് ഒരു വലിയ കാര്യമേയല്ല. പ്രത്യേകിച്ച് ദേവസ്വം മന്ത്രിമാര്‍. പക്ഷേ, കടകംപള്ളി കറകളഞ്ഞ കമ്യൂണിസ്റ്റാണ്. കമ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നത് ഭൗതികവാദത്തിലാണ്. ആത്മീയത അവര്‍ക്കിഷ്ടമല്ല. മനുഷ്യന്‍ ഒറ്റക്കും കൂട്ടായും നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം രാഷ്ട്രീയമായി കണ്ടെത്തണം എന്നാണവര്‍ പറയുന്നത്. അല്ലാതെ പൂജയും വഴിപാടും കഴിച്ചിട്ടല്ല. ഇതൊക്കെ പറയുമ്പഴും ഒന്ന് അമ്പലത്തില്‍ പോയെന്ന് വച്ച് കുഴപ്പമൊന്നുമില്ല. അത് ഭക്തനായിട്ടാണോ സന്ദര്‍ശകനായിട്ടാണോ എന്നതാണ് പ്രശ്നം. സത്യം പറഞ്ഞാല്‍ , കടകംപള്ളി പോയ പോക്കു കണ്ടാല്‍ കടുത്ത ഭക്തന്‍മാര്‍ക്കു പോലും അസൂയ തോന്നും. ഭക്തരില്‍ ഭക്തന്‍.

തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ കൊണ്ട് സ്വന്തം കുടുംബക്കാരെ പോലും സ്വാധീനിക്കാന്‍ വയ്യാത്തവരാണ് ഈ മാര്‍ക്സിസ്റ്റുകള്‍. കടകംപള്ളി തൊഴുതതു കൊണ്ട് സര്‍ക്കാരിനോ വകുപ്പിനോ വല്ല ഗുണവുമുണ്ടാകുകയാണെങ്കില്‍ നല്ലതു തന്നെ. പക്ഷേ ഇവിടെ അതല്ലല്ലോ സംഭവിച്ചത്. ഈ ക്ഷേത്രപ്രവേശനത്തോടെ അനാവശ്യമായി ഒരു വിവാദം ഉണ്ടാവുകയാണുണ്ടായത്. അതായാലും കടകംപള്ളിയെ എക്സൈസ് വകുപ്പ് ഏല്‍പ്പിക്കാത്തത് നന്നായി. സകല ബാറിലും ബിവറേജിലും കയറി ഏല്‍പ്പിച്ച ജോലി ഭംഗിയാക്കിയേനെ. വലിയ കഷ്ടപ്പാടായിപ്പോകുമായിരുന്നു.

പാര്‍ട്ടി കടകംപള്ളിയോട് വിശദീകരണം ചോദിച്ചു. കാരണം  ഈ പാര്‍ട്ടിയുടെ ചട്ടമനുസരിച്ച് സ്ഥാനമാനങ്ങള്‍ വഹിക്കുന്ന പാര്‍ട്ടിക്കാര്‍ അമ്പലവും വഴിപാടുമൊന്നും നടത്താന്‍ പാടില്ലെന്നാണ്. സാധാരണ പ്രവര്‍ത്തകര്‍ക്കാകാം. അതുതന്നെ കോമഡിയാണ്.. എല്ലാവരും ഒരുപോലെയുള്ള സഖാക്കളാണെന്ന് പറയുമ്പോഴും സ്ഥാനവും പദവിയും അനുസരിച്ച് നിയമം മാറും. അതു പോട്ടെ. കടകംപള്ളിയുടെ വിശദീകരണത്തില്‍ പാര്‍ട്ടയങ്ങ് തൃപ്തിയടഞ്ഞു. അങ്ങനയേ പറ്റൂ. കാരണം ഈ ഘട്ടത്തില്‍ എന്തു ചെയ്താലും അത് ബിജെപിക്ക് നേട്ടമാകും. കടകംപള്ളി അമ്പലത്തില്‍ പോയത് ഭക്തിയോടെയല്ല എന്ന് പറഞ്ഞാല്‍, പിന്നെ അവിടെ നടത്തിയത് അഭിനയമാണെന്നും അമ്പലം ഇങ്ങനെ കപട ഭക്തന്‍മാര്‍ക്കുള്ളതല്ലെന്നും ബിജെപി പറയും. ഇനി ഗുരുവായൂരില്‍ പ്രാര്‍ഥിച്ചതിന് നടപടിയെടുത്താല്‍ പാര്‍ട്ടിയിലെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് കൊടുക്കുന്ന ഭക്തി ആനുകൂല്യങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൊടുക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ കരയും. അതൊന്നുമല്ല മന്ത്രി തൊഴാന്‍ തന്നെയാണ് പോയത് എന്നു പറഞ്ഞാല്‍ പാര്‍ട്ടി തത്വങ്ങള്‍ ലംഘിച്ച കടകംപള്ളിക്കെതിരെ നടപടി എടുക്കാത്തതെന്ത് എന്നു ചോദിക്കും. അതുകൊണ്ട് കടകംപളളി എന്തിന് ഗുരുാവായൂരില്‍ പോയി എന്നത് എക്കാലവും ഒരു ദുരൂഹതയായിരിക്കും