ഒരാഴ്ചയിലെറെ നിയമസഭയെയും തലസ്ഥാനത്തെയും മുൾമുനയിൽ നിർത്തിയ സ്വാശ്രയസമരംകൊണ്ട് കേരളത്തിനുണ്ടായ നേട്ടമെന്താണ്. സ്വാശ്രയപ്രശ്നത്തിൽ മാനേജുമെൻറെുകള്‍ക്കെതിരെ വാശിയോടെ പൊരുതുന്ന ഇരുമുന്നണികളിലെയും രാഷ്ട്രീയനേതാക്കൾ വ്യക്തിപരമായി എത്രമാത്രം ഈ മാനേജുമെൻറെുകളിൽ വിശ്വസിക്കുന്നുഎന്നതിൻറെ പട്ടിക പുറത്തുവന്നൂ. പക്ഷെ അതിൽ തീരേണ്ടതാണോ ഈസ്വാശ്രയസമരം ഉയർത്തുന്ന ചോദ്യങ്ങൾ അല്ല എന്നത് വലിയ മാനങ്ങളുള്ള ഉത്തരമാണ്.
എല്ലാ സർക്കാരുകളെയും കുഴപ്പിച്ച സ്വാശ്രയപ്രശ്നം ഈ ഇടതു സർക്കാർ എങ്ങിനെ കൈകാര്യം ചെയ്യും എന്നത് കേരളം കാത്തിരുന്ന പ്രശ്നം തന്നെയാണ് . കേന്ദ്രസർക്കാർ ഉത്തരവിൻറെ ചുവടുപിടിച്ച് നൂറു ശതമാനം സീറ്റുകളിലും കൗൺസിലിംഗ് നടത്താനുള്ള തീരുമാനത്തിലൂടെ സർക്കാർ ഉദ്ദേശ ശുദ്ധി പ്രഖ്യാപിച്ചു . പക്ഷെ കോടതി തിരിച്ചടിച്ചതോടെ പിന്നീട് സർക്കാർ മാനേജുമെൻറെുകൾക്കു മുന്നിൽ അവിശ്വനീയമായ കീഴടങ്ങലാണ് നടത്തിയതെന്ന് പറയാതെ വയ്യ.