വിദേശത്തുനിന്ന് ആളുകളെ കൊണ്ടുവന്നശേഷമായിരുന്നു ലോക്ഡൗണ്‍ ശക്തമാക്കേണ്ടിയിരുന്നതെന്ന് സംവിധായകന്‍ ബ്ലെസി. ലോക്ഡൗണ്‍ ഇളവുചെയ്തശേഷമാണ് പുറത്തുള്ളവരെ തിരിച്ചെത്തിക്കുന്നത്. ഇത് നേരത്തേ ചെയ്തിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ക്ക് രോഗം ബാധിക്കുന്നത് തടയാനും പുറത്തുനിന്നെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും കഴിയുമായിരുന്നുവെന്ന് ബ്ലെസി മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.