ഇടവേള ബാബു അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗത്വം രാജിവച്ചത് ബാഹ്യസമ്മര്‍ദം മൂലമെന്ന് ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍. ആവശ്യപ്പെട്ടാല്‍ തിരികെ വരാന്‍ തയാറാണെന്ന് ഇടവേള ബാബു പറഞ്ഞുവെന്നും അതിന്‍റെ ശബ്ദരേഖ കയ്യിലുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ അവകാശപ്പെട്ടു.
ചിത്രാഞ്ജലി സ്റ്റുഡിയോയുമായി സിനിമാ പ്രവര്‍ത്തകര്‍ സഹകരിക്കില്ലെന്ന മണിയന്‍പിള്ള രാജുവിന്‍റെ പ്രസ്താവനയോട് ഉണ്ണിത്താന്‍റെ മറുപടി ഇങ്ങനെ. 2010നു ശേഷം ഓഡിറ്റിങ് നടക്കാത്ത കെഎസ്എഫ്ഡിസി ലാഭത്തിലാണെന്ന് എങ്ങനെ പറയുമെന്നും അദ്ദേഹം ചോദിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.