ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെമാത്രം കേസെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി മന്ത്രി കെ.എം.മാണി. തന്‍റെ പേരില്‍ കേസെടുത്തത് അനാവശ്യമെന്ന് കെ.എം.മാണി മനോരമ ന്യൂസ് 'നേരേ ചൊവ്വേ'യില്‍ പറഞ്ഞു. നിയമപരമായും ധാര്‍മികമായും കേസെടുക്കാന്‍ ബാധ്യത ഇല്ലായിരുന്നു. തെളിവില്ലാത്തകാര്യത്തിനു കേസെടുക്കാന്‍ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കെ.എം.മാണി പറഞ്ഞു.
ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നിലെ കിങ്പിന്നിനെ അറിയാമെന്നും മാണി വെളിപ്പെടുത്തി. എന്നായാലും അവര്‍ വെളിച്ചത്തുവരുമെന്നും മാണി പറഞ്ഞു.
പി.സി.ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി കെ.എം.മാണി. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി നടപ്പാക്കിയേ മതിയാകൂ. ജോര്‍ജിനെ പ്രത്യേകകക്ഷിയായി യു.ഡി.എഫില്‍ നിലനിര്‍ത്താന്‍ സമ്മതിക്കില്ല. നാളെ കോണ്‍ഗ്രസിലെ ഒരാള്‍ പോയാല്‍ ഘടകകക്ഷി ആക്കുമോയെന്നും മാണി 'നേരേചൊവ്വേ'യില്‍ ചോദിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.