വി.എസ്. അച്യുതാനന്ദൻ സര്‍ക്കാരിന്റെ കാലത്ത് കണ്ടെയ്നറില്‍ കള്ളനോട്ട് എത്തിയെന്ന ആരോപണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള ഫയലുകള്‍ കൈമാറാന്‍ തയാറാകണമെന്നും കുമ്മനം മനോരമ ന്യൂസ് നേരേചൊവ്വെയില്‍ പറഞ്ഞു. അന്വേഷണം നടത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു.
അതേസമയം, ഫസല്‍ വധക്കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സുബീഷ് മൊഴിമാറ്റിയത് പൊലീസ് സമ്മര്‍ദത്താലാണെന്നും ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നും കുമ്മനം രാജശേഖരന്‍. ലജ്ജാകരമായ നടപടിയാണിത്. കേസില്‍ പ്രതി സുബീഷും കുടുംബവും മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സുബീഷിനെതിരെ നടന്നത് കടുത്ത മനുഷ്യാവകാശലംഘനമെന്നും കുമ്മനം പറഞ്ഞു.