നമ്മുടെ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിൽ ഏറെ വലിയ പങ്കുണ്ട് ചെമ്മീനിന്. നാരൻ ചെമ്മീനും കാര ചെമ്മീനും വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു കുറച്ച് കൊല്ലങ്ങൾ മുന്പുവരെ.
എന്നാൽ ലോകവ്യാപകമായി പടർന്നു പിടിച്ച വെള്ളക്കുത്ത് രോഗം ചെമ്മീൻ കൃഷിയെ രാജ്യത്തെന്പാടും പിന്നോട്ടടിച്ചു. വർഷങ്ങൾ നീണ്ട പ്രതിസന്ധിക്ക് പരിഹാരമായാണ് കേന്ദ്ര കൃഷി മന്ത്രാലയവും ഐസിഎആറും സിഐബിഎയും ചേർന്ന് അമേരിക്കയിൽ നിന്ന് വനാമി ചെമ്മീനിനെ ഇറക്കുമതി ചെയ്യയ്യുന്നത്.
ജനിതക മാറ്റം വരുത്തിയാണ് ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് വനാമിയെ ഇറക്കുമതി ചെയ്തത്. തലമുറകളായി രോഗബാധകളില്ലെന്ന് ഉറപ്പുവരുത്തിയ വനാമി ചെമ്മീൻ ഇവിടെ കർഷകർക്ക് കൃഷിക്കായി നൽകുന്പോൾ ചില വ്യവസ്ഥകളും സർക്കാർ വച്ചിരുന്നു.
ബയോ സെക്യൂരിറ്റി സംവിധാനത്തിൽ വേണം വനാമി ചെമ്മീനിനെ വളർത്തുവാൻ. ശരിയായ മുന്നൊരുക്കങ്ങൾ നടത്തി ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നെ വെള്ളം കയറ്റാനോ ഇറക്കാനോ പാടില്ല. കൂടാതെ പക്ഷികളും മൃഗങ്ങളും ചെമ്മീൻ കെട്ടിൽ ഇറങ്ങതെ സംരക്ഷിക്കേണ്ടതുമുണ്ട്. പ്രതിരോധ മാർഗ്ഗങ്ങളും മുൻകരുതലുകളുമാണ് വനാമി കൃഷിക്കു വേണ്ടത്. തീറ്റയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇങ്ങനെ എല്ലാ സംവിധാനങ്ങളും ഒരുക്കി വനാമി കൃഷിയിൽ സന്പൂർണ്ണ വിജയം നേടിയ കർഷകനാണ് കൊടുങ്ങല്ലൂർ നാരായണമംഗലത്തുള്ള സി.കെ സുധാകരൻ. വിത്തിറക്കി തൊണ്ണൂറാം ദിവസം മുതൽ മൂന്നിരട്ടിയിലധികം ലാഭമാണ് ഈ കൃഷിയിലൂടെ അദ്ദേഹത്തിനു ലഭിക്കുന്നത്.
കൃഷിയുടെ രീതിയിലും തീറ്റയുടെ കാര്യത്തിലും എല്ലാം അദ്ദേഹം തനതായ രീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വർഷത്തിൽ രണ്ട് തവണയെങ്കിലും വനാമി കൃഷി ചെയ്യാൻ കഴിയും എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. കൃഷിയുടെ കൂടുതൽ വിവരങ്ങൾ നാട്ടുപച്ചയിലൂടെ കാണാം.