കരാട്ടെയിൽ പുതിയ ചുവടുകള്‍വച്ച് മുന്നേറുകയാണ് പ്രവാസി മലയാളിയായ രംഗീത്. സെപ്റ്റംബറില്‍ദക്ഷിണ കൊറിയയില്‍നടക്കുന്ന ഷിന്‍കിയോ ക്യു ഷിന്‍കായി ഏഷ്യന്‍ചാംപ്യന്‍ഷിപ്പില്‍മല്‍സരിക്കാനുള്ള തയാറെടുപ്പിലാണ് രംഗീത്.
കരാട്ടെയിൽ പുതിയ ചുവടുകൾ വച്ച് മുന്നേറുകയാണ് പ്രവാസി മലയാളിയായ രംഗീത്. സെപ്റ്റംബറില്ദക്ഷിണ കൊറിയയിൽ നടക്കുന്ന ഷിന്കിയോ ക്യു ഷിന്കായി ഏഷ്യന്ചാംപ്യന്ഷിപ്പില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് രംഗീത്.
കരാട്ടെയാണ് രംഗീതിന്റെ ജീവനും ജീവിതവും. ശരീരം പൂർണമായി ഉപയോഗിച്ച് എതിരാളിയെ നേരിടുന്ന കരാട്ടെ ഇനമായ ഷിന്കിയോ ക്യു ഷിന്കായില്‍ ഏറ്റവും മികവും പുലർത്തുന്ന ഇന്ത്യക്കാരനാണ് ഇദ്ദേഹം.
ഷിന്കിയോ ക്യു ഷിന്കായി ഏഷ്യന്ചാംപ്യന്എന്ന കിരീടമാണ് രംഗീതിന്റെ സ്വപ്നം. ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള കഠിനപരിശീലനത്തിലാണ് രംഗീത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഷിന്കിയോ ക്യു ഷിന്കായ് ഏഷ്യന്ചാംപ്യന്ഷിപ്പിന് യോഗ്യതനേടുന്നത്.
കൃത്യയതായർന്ന അടവും ചുവടുമാണ് രംഗീതിന്റെ കൈമുതല്‍. ദക്ഷിണ കൊറിയയിൽ നടക്കുന്ന ചാംപ്യന്ഷിപ്പിനായി മനസും ശരീരവും അർപ്പിച്ചു കൊണ്ടുള്ള പരിശീലനത്തിലാണ് ഇദ്ദേഹം.
പതിമൂന്നാം വയസിൽ കരാട്ടെയിൽ പരിശീലനം തേടി തുടങ്ങിയ രംഗീത് ഇതിനകം ഒട്ടേറെ കിരീടങ്ങൾ സ്വ ന്തമാക്കി കഴിഞ്ഞു. നിലവിൽ യുഎഇ ഓപ്പണ്ചാംപ്യനും ഇന്ത്യ-ദേശീയ ചാംപ്യനുമായ രംഗീത് 2014ലെ ഏഷ്യന്കപ്പിൽ നാലാം സ്ഥാനവും നേടിയിട്ടുണ്ട്. ഒൻപത് വർഷം മുൻപ് അബുദാബിയില്‍ എത്തിയ രംഗീത് നൂറു കണക്കിന് കുട്ടികൾക്ക് തന്റെ അറിവും കഴിവും പകർന്നു നല്കുന്നു. യുഎഇ പട്ടാളത്തിലും പൊലീസിലും വരെ ഇന്ന് രംഗീതിന്റെ ശിഷ്യന്മാരുണ്ട്.
മുൻവർഷങ്ങളിൽ വിവിധ ടൂർണമെന്റുകളിൽ യുഎഇയ്ക്കായി മത്സരിച്ച രംഗീത് ഇന്ത്യയ്ക്കു വേണ്ടിയാണ് ഏഷ്യന്ചാംപ്യന്ഷിപ്പിന് ഇറങ്ങുന്നത്. എന്നാൽ മത്സരത്തിൽ പങ്കെടുക്കുന്നതിനും പരിശീലനത്തിനുമായി വേണ്ടി വരുന്ന വൻചെലവ് ഇദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് മേല്‍ കരിനിഴലാകുന്നു.
മുപ്പതിനായിരം ദിർഹമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ രംഗീതിന് ഏഷ്യന്ചാംപ്യന്ഷിപ്പില്‍ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ ആദ്യമൂന്നില്‍ ഇടം നേടിയാല്‍ അടുത്തവർ കസഖ്സ്ഥാനിൽ നടക്കുന്ന ലോകചാംപ്യന്ഷിപ്പിലേക്കും യോഗ്യത ലഭിക്കും.
അബുദാബിയിൽ കരാട്ടെ, കിക്ക് ബോക്സിങ്, യോഗ എന്നിവ പരിശീലിപ്പിക്കുന്ന രംഗീത് പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ബുസാനില്കിരീടം നേടുമെന്ന് മനസിലുറപ്പിച്ചാണ് ഒരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്.