വാനോളമുയര്ന്ന വിസ്മയ പൂരത്തിന്റെ നിറവിലായിരുന്നു യുഎഇയിലെ പുതുവര്ഷപ്പുലരി. ദുബായിലെ പുതുവര്ഷാഘോഷം ആറു ലക്ഷം സന്ദര്ശകര്നേരിട്ടും നൂറു കോടിയിലേറെ പേര്തല്സമയവും കണ്ടാസ്വദിച്ചു. പുതുവര്ഷം പിറന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും സഞ്ചാരികളുടെ മനം നിറയെ മാസ്മരിക കാഴ്ചകള്‍.
സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്പൂത്തുലഞ്ഞ വൃക്ഷത്തെപ്പോലെയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്ജ് ഖലീഫ. ലോകപ്രശസ്ത 80 സംഗീതജ്ഞരുടെ പശ്ചാത്തല ഗാനത്തിന്റെ അകമ്പടിയിലായിരുന്നു മധുരപ്പതിനേഴിന്റെ മൊഞ്ചുമായി 2017ന്റെ പിറവി. ഇതോടെ ആകാശത്ത് വര്ണപ്രപഞ്ചം തീര്ത്ത് ബുര്ജ് ഖലീഫയില്നിന്ന് അഗ്നിപുഷ്പങ്ങളും നക്ഷത്രങ്ങളും പെയ്തിറങ്ങി.
പുതുവര്ഷത്തെ വരവേല്ക്കാന്ഉറക്കമൊഴിച്ച് കാത്തിരുന്ന ജനത്തെ വിസ്മയിപ്പിക്കുന്ന തരത്തിലായിരുന്നു വെടിക്കെട്ട്. ലെയ്സര്വിസ്മയത്തില്ഇംഗ്ലീഷിലും അറബിയിലും ഹാപ്പി ന്യൂ ഇയര്തെളിഞ്ഞു. ഒപ്പം വേള്ഡ് എക്സ്പൊ ട്വന്റി ട്വന്റിയുടെ ലോഗോയും. സംഗീത്തിനൊത്ത് നൃത്തം ചെയ്ത ജലധാരയായിരുന്നു മറ്റൊരു ആകര്ഷണം. ഡൌണ്ടൌണിന്റെ വിവിധ ഭാഗങ്ങളിലെ വെടിക്കെട്ടും സന്ദര്ശകരുടെ മനം നിറച്ചു.
ബുർജ് ഖലീഫക്കരികിൽ ലോകം സംഗമിച്ച വസന്ത രാവിൽ ആർപ്പുവിളിയോടെയാണ് പുതുവർഷത്തെ വരവേറ്റത്. കനത്ത മൂടല്മഞ്ഞ് ആഘോഷത്തിന്റെ തിളക്കം കുറച്ചെങ്കിലും പ്രതീക്ഷകള്ക്കപ്പുറത്തെ ദൃശ്യവിരുന്നാണ് ദുബായ് സമ്മാനിച്ചതെന്നാണ് വിദേശികളുടെ വിലയിരുത്തല്.
വർത്തമാന സ്തംഭമായ ബുർജ് ഖലീഫയില്നിന്ന് എമിറേറ്റിന്റെ ഏറ്റവും പുതിയ ആകര്ഷണമായ വാട്ടര്കനാല്വഴി ഭാവിയുടെ മുഖമുദ്രയായി ക്രീക്ക് ഹാര്ബറില്നിര്മിക്കുന്ന ദി ടവര്വരെ സമന്വയിപ്പിച്ചായിരുന്നു ഇത്തവണത്തെ ആഘോഷം. അര്ധ രാത്രി പന്ത്രണ്ടിനുള്ള വെടിക്കെട്ടുകാണാന്രാവിലെ വന്ന് സ്ഥലം പിടിച്ചവര്വരെയുണ്ട് കൂട്ടത്തില്.
പ്രതീക്ഷകളുടെ വേലിയേറ്റങ്ങള്സന്ദര്ശകരുടെ വാക്കുകളില്പ്രകടം. ചിലര്പുതുവര്ഷത്തിലെ പുത്തന്തീരുമാനങ്ങളും മനോരമാ ന്യൂസുമായി പങ്കുവച്ചു. മണിക്കൂറുകളോളം ബസിലും ടാക്സിയിലുമിരുന്നാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. സന്ദര്ശകരെ ഡൌണ്ടൌണിലെത്തിക്കാന്ആര്ടിഎ പ്രത്യേക ബസ് സൌകര്യവും ഒരുക്കിയിരുന്നു.
ദുബായുടെ സ്പത നക്ഷത്ര ഹോട്ടലായ ബുര്ജ് അല്അറബ്, പാം ജുമൈറ, ദ് ബീച്ച്, ഗ്ലോബല്വില്ലേജ്, ഫെസ്റ്റിവല്സിറ്റി ഉള്പെടെ ദുബായിലെ 160 കേന്ദ്രങ്ങളിലെ വെടിക്കെട്ട് ആസ്വദിക്കാന്ആയിരങ്ങള്എത്തിയിരുന്നു. ഷാര്ജ അല്ഖസ്ബയിലും അല്മജാസ് പാര്ക്കിലും അബുദാബി എമിറേറ്റ്സ് പാലസിലും പത്തരമാറ്റുള്ള ആഘോഷമായിരുന്നു.