വീട്ടില്‍ വിഡിയോ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതിന് മാതാപിതാക്കളുടെ വഴക്കു കേള്‍ക്കാത്ത കുട്ടികളുണ്ടാകില്ല. എന്നാല്‍ വിഡിയോ ഗെയിം വെറും കളിയല്ലെന്ന് കാണിച്ച തന്ന രണ്ട് മിടുക്കന്‍മാരെ നമുക്ക് പരിചയപ്പെടാം. അബുദാബിയില്‍താമസിക്കുന്ന സഞ്ജുവും വൈശാഖും വീഡിയോ ഗെയിം കളിച്ച് പുതി ലോക റെക്കോര്‍ഡ് തന്നെയാൡണ് സൃഷ്ടിച്ചത്.
സമപ്രായക്കാരായ മറ്റു കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിച്ചപ്പോള്‍ പഠനത്തിനൊപ്പം വീഡിയോ ഗെയിമും കളിച്ചു കൂട്ടുകാരായ സഞ്ജുവും വൈശാഖും. ആ കളി അവരെ കൊണ്ടെത്തിച്ചത് പുതിയ ചരിത്രത്തിലേക്കാണ്.
ഗ്രാന്‍ഡ് ടൂറിസ്മോ എന്ന പ്രശ്സ്തമായ വീഡിയോ ഗെയിമിലെ ലുഗുന സീക്ക എന്ന ലാപ്പ് ഏറ്റവും വേഗം പൂര്‍ത്തീകരിച്ചാണ് ഇരുവരും കളിയുടെ പുതിയ ചരിത്രം കുറിച്ചത്. ഒരു മിനിട്ട് 36 സെക്കന്‍ഡ് എന്ന നിലവിലെ റെക്കോര്‍ഡാണ് 1മിനിട്ട് 28 സെക്കന്‍റില്‍ കളിച്ച് തീര്‍ത്ത് ഇവര്‍ പഴങ്കഥയാക്കിയത്.
ജനുവരി ഏഴാം തിയതി അബുദാബി യാസ് മാളിലെ ഗെയ്മിങ് സെന്‍ററിൽ വെച്ചായിരുന്നു ഇവരുടെ റെക്കോർഡ് പ്രകടനം.. അബുദാബി യാസ് മാളിലെ ഗെയ്മിങ് സെന്‍ററിലായാണ് ഇവര്‍ റെക്കോര്‍ഡ് സമയം കുറിച്ചത്. റെക്കോര്‍ഡ് അംഗീകരിച്ചുകൊണ്ടുള്ള ഗിന്നസിന്‍റെ സാക്ഷ്യപത്രവും ഇരുവര്‍ക്കും ലഭിച്ചു. റെക്കോര്‍ഡ് സ്വന്തമാക്കിയതടെ പുതിയ സമയം കുറിക്കാനുള്ള തയാറെടുപ്പിലാണ് ഈ കൂട്ടുകാര്‍.
റെക്കോർഡ് സ്വന്തമാക്കാൻ ഇരുവരുടെയും മാതാപിതാക്കൾ പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ്സിലയതുകൊണ്ട് തൽക്കാലം കളിക്ക് അവധി നൽകണമെന്നും പഠനത്തിന് പ്രദാന്യം കൊടുക്കണമെന്നുംമാണ് ഇരുവരുടെയും
മാതാപിതാക്കളുടെയും അഭിപ്രായം വീഡിയോ ഗെയിം കളിയെ കാര്യമാക്കി ഇവര്‍ കളി തുടരുകയാണ്. പുതിയ സമയങ്ങളിലേക്ക്.