പോയവാരം കുവൈത്തില്‍ നിറഞ്ഞു നിന്നത് സ്വാതന്ത്ര്യത്തിന്‍റെയും വിമോചനത്തിന്‍റെയും ഓര്‍മകളായിരുന്നു. കുവൈത്ത് എന്ന രാഷ്ട്രത്തിന്‍റെ ഉദയവും വളര്‍ച്ചയും ഓര്‍മിപ്പിച്ച് ദേശീയ ദിനം. പ്രതിസന്ധികളോട് പടപൊരുതി രാജ്യം തിരിച്ചു പിടിച്ചതിന്‍റെ ഓര്‍മകളുമായി വിമോചന ദിനം.
കുവൈത്തിന് അന്പത്തിയാറ് തികഞ്ഞിരിക്കുന്നു. ഈ ഫെബ്രുവരി 25ന് കുവൈത്തിന്‍റെ അന്പത്തിയാറാം പിറവി ദിനമായിരുന്നു. 1961ല്‍ ബ്രീട്ടീഷ് അധിനിവേശത്തില്‍ നിന്ന് മോചിതമായ ദിനം. കുവൈത്തിന് അത് ദേശീയ ദിനമാണ്.
ഫെബ്രുവരി 25 ദേശീയ ദിനമാണെങ്കില്‍ തൊട്ടടുത്ത ദിവസം വിമോചനത്തിന്‍റേതാണ്. സദ്ദാം ഹുസൈന്‍റെ അധിനിവേശത്തില്‍ നിന്ന് മോചിതമായതിന്‍റെ ഓര്‍മയാചരിക്കുന്ന വിമോചന ദിനം ആണ് ഫെബ്രുവരി 26.
സ്വാതന്ത്ര്യവും സാന്പത്തിക അഭിവൃദ്ധിയും ചേര്‍ന്ന് ഒരു രാജ്യത്തെ കെട്ടിപ്പെടുത്ത കഥയാണ് കുവൈത്തിന്‍റെ ഓരോ ദേശീയദിനവും പറയുന്നത്. കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലുമില്ലാത്ത കുവൈത്തെന്ന കൊച്ച് രാജ്യം ലോകത്തെ ഏറ്റവും സന്പന്ന രാഷ്ട്രങ്ങളിലൊന്നായ കഥയാണത്. സ്വതാന്ത്യം കിട്ടുന്പോള്‍ മരുഭൂമിയും കടലും മാത്രമായിരുന്നു കുവൈത്തിന് സ്വന്തം. പക്ഷേ ആ കടല്‍ കുവൈത്തിനായി വലിയൊരു നിധികുംഭം ഒളിപ്പിച്ചിരുന്നു. എണ്ണ. കടലിനടിയില്‍ ഒളിഞ്ഞ് കിടന്ന ആ എണ്ണയാണ് ഇന്നും കുവൈത്ത് സന്പദ് വ്യാവസ്ഥയുടെ നട്ടെല്ലും വളര്‍ച്ചയുടെ ആണിക്കല്ലും.
ശതകോടികളാണ് എണ്ണപ്പണമായി കുവൈത്തിന്‍റെ ഖജനാവിലേക്ക് ഒഴുകിയെത്തിയത്. എണ്ണവില ഇടിഞ്ഞപ്പോഴും സാന്പത്തിക കെട്ടുറപ്പന്‍റെ കരുത്തില്‍ കുവൈത്ത് പിടിച്ചു നിന്നു. എണ്ണപ്പണത്തില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന സന്പദ് വ്യവസ്ഥ ഇന്ന് വൈവിധ്യമായ സ്രോതസുകളിലേക്ക് വഴി മാറിക്കൊണ്ടിരിക്കുന്നു. എണ്ണപ്പണം മോഹിച്ചാണ് കാല്‍ നൂറ്റാണ്ട് മുന്പ് സദ്ദാം കുവൈത്തിനെ ആക്രമിച്ച് കീഴടക്കിയതും. പക്ഷേ ലോകം കുവൈത്തിനൊപ്പം നിന്നു. മാസങ്ങള്‍ക്കകം തന്നെ വിമോചനം യാഥാര്‍ഥ്യമായി.
44 ലക്ഷമാണ് ഇന്ന് കുവൈത്തിലെ ജനസംഖ്യ. മൂന്നില്‍ രണ്ടു ഭാഗവും വിദേശികള്‍. ഇന്ത്യക്കാര്‍ മാത്രം ഏഴുലക്ഷത്തിലധികം. രാജ്യപുരോഗതിയില്‍ പ്രവാസികളുടെ പങ്ക് തിരിച്ചറിയുന്ന ഭരണകൂടം അവര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിന്‍റെ മധുരവും അധിനിവേശത്തിന്‍റെ നൊന്പരവും ഒപ്പം വിമോചനത്തിന്‍റെ ആഹ്ലാദവും നിറയുന്ന ഈ ആഘോഷദിനങ്ങള്‍ സ്വദേശികളും വിദേശികളും ഒരു പോലെ കൊണ്ടാടുന്നു.