E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഇന്ത്യയുടെ നിറവും മണവും രുചിയും സമ്മാനിച്ച് ഇന്ത്യന്‍ ഫെസ്റ്റിവല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാട്ടിലെ ഉല്‍സവ പറമ്പിലെത്തിയ പ്രതീതിയായിരുന്നു യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയ്ക്ക്. ടൂറിസം കേന്ദ്രമായ അല്‍ഖസ്ബയില്‍ കഴിഞ്ഞ നാലു ദിവസമായി നടന്ന ഇന്ത്യന്‍ ഫെസ്റ്റിവലാണ് ഷാര്‍ജയ്ക്ക് ഇന്ത്യയുടെ നിറവും മണവും രുചിയും സമ്മാനിച്ചത്. ഉദ്ഘാടന പരിപാടിക്ക് മാറ്റുകൂട്ടാനെത്തിയ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ മുരളീധരനെ രാജസ്ഥാനികളുടെ പരമ്പരാഗത നാടോടിനൃത്തമായ കച്ചി ഗൊഡിയുടെ അകമ്പടിയോടെ വരവേറ്റു.

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തില്‍ ആകൃഷ്ടരായ ഷുരൂഖും അല്‍ഖസ്ബയും ചേര്‍ന്നാണ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒരുക്കിയത്. യുഎഇയിലുള്ള മറുനാട്ടുകാര്‍ക്ക് ഇന്ത്യയെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൂടി ഒരുക്കുകയായിരുന്നു അല്‍ഖസ്ബ.

ഉദ്ഘാടന ദിനത്തെ സംഗീതസാന്ദ്രമാക്കാന്‍ സംഗീത കച്ചേരിയുമുണ്ടായിരുന്നു. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആളുകളാണ് ഉല്‍സവത്തില്‍ പങ്കെടുക്കാനെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ അവതരിപ്പിച്ച നൃത്തമായിരുന്നു മറ്റൊരു ആകര്‍ഷണം. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്ലാസിക്കല്‍ നൃത്ത മല്‍സരവും ഒരുക്കിയിരുന്നു. വിദേശികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ കൂടുതല്‍ അടുത്തറിയാന്‍ ഉല്‍സവം വഴിയൊരുക്കിയതായി സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തി.

പപ്പറ്റ് ഷോ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു. ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് അവരുടെ മുന്നില്‍വച്ചുതന്നെ വള നിര്‍മിച്ചുകൊടുക്കുന്നതാണ് വനിതകളെ ആകര്‍ഷിച്ച മറ്റൊരു പരിപാടി. 

കരകൌശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, പരവതാനികള്‍, പാത്രങ്ങള്‍, നെയ്തുകുട്ടകള്‍ തുടങ്ങി കരവിരുതില്‍ ഇന്ത്യയുടെ കയ്യൊപ്പുള്ള ഒരുപിടി ഉല്‍പന്നങ്ങള്‍ മേളയെ സമ്പന്നമാക്കി. ഇന്ത്യയെ രുചിച്ചറിയാനുള്ള സ്റ്റാളുകളും പാചകമേളയുമുണ്ടായിരുന്നു. വൈകിട്ട് നാലര മുതല്‍ രാത്രി പത്തു വരെയായിരുന്നു പരിപാടികള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :