അഭിനയ തികവുകൊണ്ടും മികവുകൊണ്ടും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന നടനാണ് അമീര്‍ ഖാന്‍. മഹാവീര്‍ സിങ് ഫോട്ടെന്ന ഗുസ്തിക്കാരന്‍റെ കഥയുമായി ആമിര്‍ വീണ്ടും എത്തുകയാണ് ഈ ക്രിസ്മസ് കാലത്ത്. ദംഗല്‍ എന്ന സിനിമയിലൂടെ. ദംഗലിന്‍റെയും ആമിറിന്‍റെയും വിശഷങ്ങളാണ് ഇനി.
വനിതാ ഗുസ്തിയില്‍ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിച്ച ഫോഗട്ട് സഹോദരിമാരുടെയും ഇവരുടെ നേട്ടത്തിനു പിന്നില്‍പ്രവര്‍ത്തിച്ച പിതാവ് മഹാവീര്‍സിങ് ഫോഗട്ടിന്‍റെയും ജീവിതകഥയാണ് ആമിര്‍ഖാന്‍റെ പുതിയ സിനിമ ദംഗല്‍. മഹാവീര്‍സിങ് ഫോഗട്ട് എന്ന കഥാപാത്രമായ കഥ ആമിര്‍തന്നെ പറയുന്നു.
മൂന്നു വട്ടം തിരക്കഥ വായിച്ചപ്പോഴേക്കും താന്‍കഥാപാത്രത്തിലേക്ക് കൂടിയേറിക്കഴിഞ്ഞതായി ആമിര്‍പറയുന്നു.എതിരാളികളെ ഇടിച്ചുവീഴ്ത്തുന്നത് ശരിയല്ലെന്ന് ധരിച്ച് പതിനെട്ടാം വയസില്‍ടിവിയില്‍ഗുസ്തി കാണുന്നത് നിര്‍ത്തിയ ആമിര്‍ഖാന്‍ കഴിഞ്ഞപ്പോള്‍തന്‍റെ അഭിപ്രായം തന്നെ മാറ്റി.
കഥാപാത്രത്തിന് പൂര്‍ണത ലഭിക്കാന്‍ശരീരഭാരം 27 കിലോ വരെ കൂട്ടിയും കുറച്ചുമുള്ള ആമിറിന്‍റെ പരിശ്രമവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗുസ്തി മാത്രമല്ല അച്ഛനും മക്കളും തമ്മിലുള്ള സ്നേഹവാല്‍സല്യങ്ങളുടെ കഥ കൂടിയാണ് ദംഗല്‍. ആമിറിനെ തന്നെ വിസ്മയിപ്പിക്കുന്നതയിരുന്നു അദ്ദേഹത്തിന്‍റെ മക്കളായി വേഷമിട്ടവരുടെ പ്രതികരണം.
ഗുസ്തിയുടെ പഴയമയും പ്രൌഢിയും വീണ്ടെടുക്കാന്‍ദംഗലിനാകുമെന്നാണ് താരത്തിന്‍റെ പ്രതീക്ഷ. ദംഗലിലൂടെ കൂടുതല്‍പെണ്‍കുട്ടികള്‍ഗുസ്തിയിലേക്ക് ആകൃഷ്ടരാകുമെന്നും സൂചിപ്പിച്ചു. യാത്ര പറയും മുൻപ് ആമിറിന്‍റെ വക ദംഗലിലെ പഞ്ച് ഡയലോഗ്.