മസ്കത്തില്‍ നിന്നുള്ള കുറച്ച് തിരുവാതിര വിശേഷങ്ങളാണ് ഇനി. പാരമ്പര്യ ചിട്ടകളോടെയായിരുന്നു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിലെ മലയാളി വിഭാഗം ഒരുക്കിയ തിരുവാതിരകളി.
ഇതൊരു തിരിച്ചു പോക്കാണ്. കേരളത്തിൻറെ സംസ്കാരങ്ങളിലേക്കും പാരന്പര്യങ്ങളിലേക്കുമുള്ള മടക്കയാത്ര. ധനുമാസത്തിലെ ആഘോഷമാണ് തിരുവാതിരകളി എങ്കിലും പ്രവാസി മലയാളി അതിനെ ഔണാഘോഷത്തോട് ചേർത്തു നിർത്തുന്നു.
ഒമാൻ തലസ്ഥാനമായ മസ്കത്തിലെ അൽ ഫലാജിലായിരുന്നു ചിട്ടകൾക്കനുസരിച്ച് ഒരുക്കി ഈ തിരുവാതിര കളി... മാസങ്ങൾ നീണ്ട പരിശീലനത്തിന് ഒടുവിലാണ് അംഗനമാർ നിലവിളക്കിനു ചുറ്റും ചുവടുകൾ വച്ചത്.
ശക്തമായ പിന്തുണയുമായി കുടുംബാംഗങ്ങളും ഇന്ത്യൻ സോഷ്യൽ ക്ളബ്ബിൻറെ മലയാള വിഭാഗവും ഇവർക്കൊപ്പം ഉണ്ടായിരുന്നു, തുടുതുടെ നല്ല കദളിപ്പഴം തൂംബികയിൽ നിറച്ചു വച്ച് എന്ന പാട്ടിനൊത്ത്, കേരള സാരിയുടുത്ത് മുല്ലപ്പൂ ചൂടി കേരളീയ മങ്കമാർ ചുവടുവച്ചപ്പോൾ സദസ് കയ്യടികളോടെയാണ് വരവേറ്റത്, മറുനാട്ടിലെ വേദിയിൽ കേരളത്തിൻറെ പാരന്പര്യത്തിനൊപ്പം ചുവട് വയ്ക്കാനായതിന്റെ സന്തോഷത്തിലാണ് ഈ മലയാളി മങ്കമാർ.