ബന്യാമിന്‍എഴുതിയ ആടു ജീവിതമാണ് ഗള്‍ഫ് മരുഭൂമികളിലെ അതിജീവനത്തിന്‍റെ ഇടയജീവിതങ്ങളുടെ നേര്‍ക്കാഴ്ച മലയാളിക്ക് സമ്മാനിച്ചത്. മണല്‍ ചൂടിനോടും മരുക്കാറ്റിനോടും പോരടിച്ച് ജീവിക്കുന്ന ആ ഇടയ ജീവിതങ്ങളുടെ ജീവിതകാഴ്ചകളും ഇഫ്താര്‍ വിശേഷങ്ങളുമാണ് ഇനി.
അബുദാബി നഗരത്തില്‍നിന്ന് 75 കിലോമീറ്റര്‍അകലെ ഷംഹ മരുഭൂമി. പകല്‍സമയത്ത് അന്പത് ഡിഗ്രീ സെല്‍സ്യസിനു മുകളിലെത്തുന്ന ചൂട്. രാത്രിയില്‍നാലു പുറത്തു നിന്നും വീശിയടിക്കുന്ന ചൂടുകാറ്റ്. ഇവിടെ പ്രവാസത്തിന്‍റെ അതിജീവന പോരാട്ടത്തിലാണ് ഒരു പറ്റം മനുഷ്യര്‍. ഗള്‍ഫിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പളപളപ്പുകള്‍ഇവര്‍ക്ക് അന്യമാണ്. എസിയുടെ ശീതളിമയ്ക്ക് പകരം മൃഗങ്ങളുടെ ചൂരിലും മരുഭൂമിയുടെ ചൂടിലുമാണ് ഇവരുടെ ജീവിതങ്ങള്‍.
കാര്‍ഡ് ബോര്‍ഡ് കൊണ്ട് കെട്ടിമറച്ച ഏതു നിമിഷവും നിലം പൊത്താവുന്ന ഷെഡുകളിലാണ് മരുഭൂമിക്ക് നടുവില്‍ഇവരുടെ താമസം. പകല്‍മുഴുവന്‍ചൂടുകൊണ്ട് തളര്‍ന്ന ഇവര്‍ക്ക് എസിയേക്കാള്‍തല ചായ്ക്കാനൊരിടം തന്നെയാണ് പ്രധാനം. രാത്രിയില്‍മെഴുകുതിരി വെട്ടം മാത്രമാണ് ആശ്രയം. ചുട്ടുപഴുത്ത മണലില്‍വച്ചിരിക്കുന്ന പ്ലാസ്റ്റിക് ടാങ്കുകളിലാണ് കുടിവെള്ളം സൂക്ഷിക്കുന്നത്. രാത്രിയും പകലും ആവി പാറുന്ന ചൂടുള്ള ഈ വെള്ളം കുടിക്കുന്നവര്‍ക്ക് തണുത്ത വെള്ളം പോലും ഒരു സ്വപ്നമാണ്. ചൂടുവെള്ളം കുടിക്കാനാകാതെ വരുന്പോള്‍ആടിനെയും ഒട്ടകത്തെയും കറന്ന് പാല്‍കുടിക്കും. വല്ലപ്പോഴുമൊരിക്കല്‍ഒരു പാല്‍ചായ. അതുപോലും ഇവര്‍ക്ക് ആര്‍ഭാടമാണ്. ഉണങ്ങി വരണ്ട കുബ്ബൂസാണ് പ്രധാന ആഹാരം.
ഇവര്‍ക്കിടയിലേക്കാണ് കാരുണ്യത്തിന്‍റെ ഇഫ്താര്‍ വിഭവങ്ങളുമായി ഒരു സംഘം മലയാളി സുഹൃത്തുക്കളുടെ യാത്ര. ഇഫ്താര്‍ വിഭവങ്ങളു മായെത്തുന്ന വാഹനത്തിന്‍റെ ശബ്ദം കേള്‍ക്കുന്പോള്‍ഓരോരുത്തരായി ഷെഡിനു പുറത്തേക്കെത്തുന്നു. പിന്നെ നോന്പു തുറക്കാനുള്ള ലളിതമായ ഒരുക്കങ്ങള്‍. നോന്പു തുറയുടെ സമയമാകുന്പോള്‍കൂട്ടത്തിലൊരാള്‍ബാങ്ക് വിളിക്കും. പിന്നെ അതിഥികളും ആതിഥേയരും ഒരുമിച്ച് നോന്പു തുറക്കും. നഗര സൗകര്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് മരുഭൂമിയിലെ ഈ ജീവിതങ്ങളും ജീവിത സാഹചര്യങ്ങളും പലപ്പോഴും അദ്ഭുതമാണ്.
മലയാളികളടക്കം എണ്‍പതോളം പേരാണ് ഇവിടെ താമസിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രധാനമായും ഇടയജോലികള്‍ക്കായി മരുഭൂമികളിലേക്കെത്തുന്നത്. പരിമിതകള്‍ ഒരുപാടുണ്ടെങ്കില്‍ഇവര്‍ക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല. കാരണം ഇതാണ് അവരുടെ ജീവിതം. അവരുടെ പ്രവാസംയ