E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:03 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഇത് ഈന്തപ്പഴക്കാലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രാര്‍ഥനയും ഉപവാസവുമായി റമസാന്‍റെ പുണ്യത്തിലാണ് ഗള്‍ഫ് ലോകം. റമസാന്‍ ദിവസങ്ങളില്‍ ഈത്തപ്പഴം ഇല്ലാതൊരു നോന്പു തുറയില്ല. ചൂടു ശക്തമാവുകയും റമസാന്‍ നോന്പ് തുടങ്ങുകയും ചെയ്തതോടെ ഗള്‍ഫില്‍ ഈത്തപ്പഴ വിപണിയും സജീവമായി.

റമസാന്‍മാസത്തില്‍പഴങ്ങളുടെ രാജാവാണ് ഈത്തപ്പഴം. നോന്പുകാലം ലോകമെങ്ങും ഈത്തപ്പഴങ്ങളുടെ കാലമാണ്.  റമസാനിലെ ചുട്ടുപൊള്ളുന്ന ചൂട് ഈന്തപ്പഴങ്ങളെ പാകമാക്കിയെടുക്കുന്നു. റമസാനു മുന്പേ ഈന്തപ്പനകള്‍കായ്ക്കുമെങ്കിലും റമസാനിലെയും ശവ്വാലിലെയും ചൂടുകാറ്റാണ് ഈന്തപ്പഴങ്ങളെ പഴുപ്പിച്ചെടുക്കുന്നത്. ചൂടുകൂടും തോറും ഈന്തപ്പഴങ്ങളുടെ രുചിയും ഗുണവും ഏറും.

ഗുണവും രുചിയും അനുസരിച്ച് മുന്നൂറിലധികം ഇനം ഈന്തപ്പഴങ്ങള്‍ലോകത്തുണ്ട്. എന്നാല്‍സൗദി അറേബ്യയിലെ മദീനയിലെ തോട്ടങ്ങളില്‍വിളയുന്ന അജ്്വയാണ് ഏറ്റവും രുചിയേറിയ ഈന്തപ്പഴം. ലോകത്തെ ഏറ്റവും വിലയേറിയ ഈന്തപ്പഴവും അജ്്വ തന്നെ. രണ്ടു ദിര്‍ഹം മുതല്‍രണ്ടായിരത്തഞ്ഞൂറു ദിര്‍ഹം വരെ വിലപിടിപ്പുള്ള ഈന്തപ്പഴങ്ങള്‍വിപണിയിലുണ്ട്. ഖള്ളാസ് എന്ന ഇനമാണ് അറബ് നാടുകളില്‍ഏറ്റവും പ്രിയം. ഫര്‍ദ് ആണ് മലയാളികളുടെ പ്രിയ ഇനം. ഇന്ത്യയിലേക്ക് ഏറ്റവും അധികം എത്തുന്നതും ഈ ഇനത്തില്‍പെട്ട ഈത്തപ്പഴം തന്നെയാണ്. ഖനേസി വിഭാഗത്തില്‍പെട്ട ഈന്തപ്പഴത്തിനും ഇന്ത്യയില്‍ആവശ്യക്കാരേറെ.

നോന്പുകാലമായതോടെ ഈത്തപ്പഴ വിപണിയും സജീവമായി കഴിഞ്ഞു. ഷാര്‍ജയിലെ സൂക്ക് അല്‍ജുബൈലാണ് യുഎഇയിലെ ഈത്തപ്പഴ വിപണികള്‍മുഖ്യം. റമസാനോട് അനുബന്ധിച്ച് ഡേറ്റ് ഫെസ്റ്റിവലും ഇവിടെ ആരംഭിച്ചു കഴിഞ്ഞു. പരന്പരാഗത അറബ് ശൈലിയില്‍കാവയും ഈത്തപ്പഴവും നല്‍കിയാണ് മാര്‍ക്കറ്റിലേക്ക് എത്തുന്നവരെ സ്വീകരിക്കുന്നത്. ഒമാനില്‍നിന്നുള്ള ഈത്തപ്പഴമാണ് റമസാന്‍റെ ആദ്യദിവസങ്ങളില്‍വിപണിയിലേക്കെത്തുന്നത്.നഗാല്‍എന്ന പകുതി പഴുപ്പുള്ള ഈ ഈത്തപ്പഴത്തിന് അറബ് വംശജര്‍ക്കിടയില്‍പ്രിയം ഏറെയാണ്. റമസാന്‍പകുതിയാകുന്നതോടെ യുഎഇയില്‍നിന്നുള്ള നഗാല്‍ഈത്തപ്പഴങ്ങളും വിപണിയിലെത്തും.

സൗദിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം വിളവെടുത്ത് സംസ്കരിച്ച് ഈ വര്‍ഷം വിപണിയിലെത്തിയ ഈന്തപ്പഴങ്ങളാണ് ഇന്ത്യക്കാര്‍ക്കിടയില്‍പ്രിയം. അധികം പഴുക്കാത്ത ബര്‍ഹിയാണ് മലയാളികള്‍ക്ക് ഇഷ്ടം. സൗദിയില്‍നിന്നുള്ള സുക്കരി ഈത്തപ്പഴം വായിലിട്ടാല്‍തേന്‍പോലെ അലിഞ്ഞു പോകും. കിലോയ്ക്ക് ഏഴു ദിര്‍ഹം മുതല്‍എഴുപത് ദിര്‍ഹം വരെയാണ് വില. വിപണിയിലെ ഏറ്റവും വിലയേറിയ ഈത്തപ്പഴങ്ങള്‍അജ്്വയും മജ്ദൂളുമാണ്. കിലോയ്ക്ക് അന്പത് ദിര്‍ഹത്തിനു മുകളിലാണ് ഇവയുടെ വില.

ചൂടു ശക്തമാകുന്ന റമസാന്‍റെ അവസാന ദിവസങ്ങളില്‍ഖനീജ്, ഖള്ളാസ്, ലുലു, ഫര്‍ദ്,മുര്‍സബാന്‍തുടങ്ങിയ വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളും സൂക്ക് അല്‍ജുബൈലിലെ വിപണിയിലേക്കെത്തും. ജുബൈല്‍മാര്‍ക്കറ്റിലെ ഈത്തപ്പഴ വിപണിയ്ക്കും ഒരു കൗതുകമുണ്ട്. കാസര്‍കോട് ജില്ലയിലെ പള്ളിക്കര പ‍ഞ്ചായത്തില്‍നിന്നുളളവരാണ് ഇവിടെ ഈത്തപ്പഴ കച്ചവടം നടത്തുന്നത്. ജുബൈല്‍മാര്‍ക്കറ്റിലെ ഈത്തപ്പഴ കച്ചവടം തലമുറകള്‍കൈമാറുകയാണ് പള്ളിക്കരക്കാര്‍.

റമസാന്‍വിപണിയിലെത്തുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വിനോദപരിപാടികളും സൂഖ് അല്‍ജുബൈലില്‍ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ് നടത്തി ബോറടിച്ചാല്‍അല്‍പം മാജിക്ക് ആകാം

മാജിക്ക് കഴിഞ്ഞാല്‍നിങ്ങളെ രസം പിടിപ്പിക്കാന്‍ക്ലൗണ്‍ജോക്കേഴ്സ് എത്തും. ഇടയ്ക്ക് കണ്ണൊന്നു തെറ്റിയ സമയത്ത് മനോരമ ന്യൂസ് ക്യാമറാ മാന്‍മിറാജ് മുഹമ്മദിനും കിട്ടി ചെറിയ ഒരു പണി. മാര്‍ക്കറ്റിലെ ദൃശ്യങ്ങള്‍ചിത്രീകരിക്കുന്നതില്‍മുഴുകിയ മിറാജ് മുഹമ്മദിന്‍റെ ക്യാമറാ ട്രൈപോഡ് ആരുമറിയാതെ ഒരാള്‍അടിച്ചു മാറ്റി. പിന്നെ ആ ട്രൈപോഡ് വച്ചായി അഭ്യാസം.

അങ്ങനെ നല്ല മധുരമുള്ള ഈത്തപ്പഴവും വാങ്ങി അല്‍പം മാജിക്ക് ആസ്വദിച്ച് ക്ലൗണിനൊപ്പം തമാശപൊട്ടിച്ച് വീട്ടിലേക്ക് മടങ്ങാം നമുക്ക്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :