ഐക്യരാഷ്ട്ര സഭയിൽ ലോകത്തിന്‍റെ ശബ്ദമാകാൻ ഒരുങ്ങുകയാണ് ദുബായിൽ നിന്നുള്ള അഞ്ചു പെൺകുട്ടികൾ. അടുത്തമാസം ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന മാതൃകാ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തുന്നവരിൽ ഈ അഞ്ചു മിടുക്കികളുമുണ്ട്.
ഐക്യരാഷ്ട്ര സഭയിൽ ലോകത്തിൻറെ ശബ്ദമാകാൻ ഒരുങ്ങുകയാണ് ഈ കുട്ടികൾ. ഓരോ രാജ്യത്തിനു വേണ്ടിയും ഐക്യരാഷ്ട്ര സഭയുടെ മാതൃകാ സമ്മേളനത്തിൽ ഇവർ ശബ്ദമുയർത്തും. ലോകം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യും.
വേള്‍ഡ് ഫെഡറേഷന്‍ ഓഫ് യുണൈറ്റഡ് നാഷന്‍ അസോസിയേഷന്‍ ലോകാടിസ്ഥാനത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഇവർ അഞ്ചു പേരും യുഎൻ മാതൃകാ അസംബ്ലിക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ രാജ്യങ്ങളെയായിരിക്കും ഇവർ പ്രതിനിധീകരിക്കുക. എട്ടാം ക്ലാസ് വിദ്യാർഥിയായ ദേവിക പ്രതിനീധീകരിക്കുക ജോർദാനെയാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് സമാധാനത്തിന്‍റെ സംസ്കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ദേവികയുടെ വിഷയം
പ്രകൃതി ദുരന്തങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത് അപകടം കുറച്ചുകൊണ്ടുവരാനുള്ള ഗവേഷണത്തിലാണ് ഇക്വഡോറിനെ പ്രതിനിധീകരിക്കുന്ന കൃഷ്ണ സതീഷ്. ഭാവിയില്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കൃഷ്ണ മികച്ച അവസരമായാണ് ഈ നേട്ടത്തെ കാണുന്നത്.
എറണാകുളത്തുകാരിയായ റോഷ്നി മറിയം എത്യോപ്യയിലെ വനിതാ ശാക്തീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസവും സാമ്പത്തികവുമാണ് എല്ലാറ്റിന്‍റെയും അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന റോഷ്നി കുടില്‍ വ്യവസായത്തിലൂടെ വനിതകളെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡൊമിനിക റിപ്പബ്ലികിൻറെ പ്രതിനിധിയായ ഷിഫാന ഷെറിൻ യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഏഴാം സമിതിയുടെ വൈസ് ചെയര്‍പേഴ്സന്‍കൂടിയാണ്. കുട്ടികളുടെ ബാലാവകാശവും സംരക്ഷണവുമാണ് തമിഴ്നാട്ടുകാരി മുര്‍ഷിദയുടെ വിഷയം. പെറുവിന്‍റെ പ്രതിനിധിയായി സഭയിലെത്തുന്ന മുര്‍ഷിദ ഒന്‍പതാം സമിതിയുടെ വൈസ് ചെയർപേഴ്സണുമാണ്.
ലോകത്തെ സംഭവ വികാസങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കുന്ന പരിപാടിയിലൂടെ വിദ്യാര്‍ഥികളുടെ സമഗ്ര ഉന്നമനമാണ് ലക്ഷ്യമിടുന്നത്. ഒപ്പം കുഞ്ഞുമനസില്‍ തെളിയുന്ന പരിഹാര നിര്‍ദേശങ്ങള്‍ ചിലപ്പോള്‍ ഭാവിയില്‍ വന്‍ മാറ്റത്തിന് തിരികൊളുത്താന്‍ ഇടയാക്കുമെന്ന് പരിശീലകയും ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്കൂളിലെ എച്ച്ഒഎസുമായ അഭിലഷ സിങ് പറയുന്നു.
ന്യൂയോര്‍ക്കില്‍ ഐക്യാരഷ്ട്രസഭാ ആസ്ഥാനത്ത് ഫെബ്രുവരി എട്ടു മുതല്‍ 11 വരെയാണ് മാതൃകാ യുഎന്‍ ജനറല്‍ അസംബ്ലി നടക്കുക.