നാട്ടിലേക്ക് പണം അയക്കുന്നതിനുള്ള വരുമാന സ്രോതസ് മാത്രമാണോ പ്രവാസികൾ. പലപ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ഉയർത്തുന്ന ചോദ്യമാണിത്. കേന്ദ്ര സര്‍ക്കാരിന്‍റെ ആധാര്‍ കാര്‍ഡ് നിയമത്തില്‍ പ്രവാസികള്‍ അകത്താണോ പുറത്താണോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. വേണമെന്നും വേണ്ടെന്നും സര്‍ക്കാര്‍ ഇടയ്ക്കിടെ മാറ്റിപ്പറയുന്നു. ഇതില്‍ ഏത് കൊള്ളണം ഏത് തള്ളണം എന്ന ത്രിശങ്കു സ്വര്‍ഗത്തിലാണ് പ്രവാസികള്‍
ആധാറില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയാണ് ഇന്ത്യയിൽ. സിം കാർഡ് എടുക്കുന്നത് മുതൽ വസ്തു ഇടപാടുകൾക്ക് വരെ ആധാർ നമ്പർ നിർബന്ധം. ആധാറില്ലെങ്കില്‍ പടിക്ക് പുറത്ത് എന്നാണ് പ്രാദേശിക ഉദ്യോഗസ്ഥരുടെ രീതി. ആധാറെടുക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിയാൽ സമീപിച്ചാൽ പ്രവാസികൾക്ക് ആധാറില്ലെന്നാകും മറുപടി.
ഏറ്റവും ഒടുവില്‍ സെപ്റ്റംബര്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹത ഇല്ലെന്നാണ്. തൊട്ടടുത്ത ദിവസം വന്ന പ്രസ്താവന പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആധാര്‍ വേണമെന്നും. വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ സ്ഥിര താമസമുള്ളവര്‍ക്ക് മാത്രമേ ആധാര്‍ എടുക്കാന്‍ സാധിക്കൂ എന്ന നിയമം നിലനില്‍ക്കെ പ്രവാസികള്‍ക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് എടുക്കാനാവും എന്നതാണ്.
(ഒന്നുകില്‍ നിയമഭേദഗതിയിലൂടെ എല്ലാ ഇന്ത്യക്കാര്‍ക്കും ആധാര്‍ നല്‍കുക ഇല്ലെങ്കില്‍ പ്രവാസികളെ ആധാറില്‍നിന്ന് ഒഴിവാക്കി എന്ന വിവരം പ്രാദേശിക ഭരണകൂടത്തിന് കൈമാറുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി.)) പ്രവാസികൾക്ക് ആധാർ നൽകുന്നത് പരിഗണിക്കും എന്നായിരുന്നു കഴിഞ്ഞ പ്രവാസി ദിവസിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിൻറെ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ലത്രെ. പക്ഷേ ഇപ്പോഴും പ്രവാസികൾക്ക് ആധാറില്ല. പ്രവാസിയാണെന്ന് പറയാതെ ആധാറെടുത്തവരാകട്ടെ, നിയമക്കുരുക്കിൽ പെടുമോ എന്ന ആശങ്കയിലും.
പാന്‍ കാര്‍ഡിന്‍റെ അവസ്ഥയും ഇതുതന്നെ. വിവിധ സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതും പ്രവാസികളെ വെട്ടിലാക്കി. വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ കൂടുതലുള്ള ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനാവൂ. ഇവിടെയും പ്രവാസി പടിക്ക് പുറത്ത്. നാടിന് കോടിക്കണക്കിന് വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ നാട്ടില്‍ ഒരു ഇടപാടും ചെയ്യാനാവാത്ത അവസ്ഥയ്ക്ക് മാറ്റം ഉണ്ടായേ തീരൂ. നിയമ ഭേദഗതിയിലൂടെ ആധാര്‍ നിര്‍ബന്ധമാക്കുകയാണെങ്കില്‍ വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ വഴിയോ ഓണ്‍ലൈനിലൂടെയോ അപേക്ഷിക്കാന്‍ അവരമൊരുക്കണം. ഇക്കാര്യത്തില്‍ രേഖാമൂലമുള്ള വ്യക്തതയാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.