പതിനേഴ് വര്‍ഷത്തിനു ശേഷം ഒരമ്മയും മകനും കണ്ടുമുട്ടുന്നു. എത്രവികാര നിര്‍ഭരമായിരിക്കും ആ കൂടിക്കാഴ്ച. അത്തരമൊരു കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം ഷാര്‍ജ വിമാനത്താവളം സാക്ഷ്യം വഹിച്ചു. കോഴിക്കോട് നരിക്കുനിക്കാരി നൂര്‍ജഹാന്‍ പതിനേഴ് വര്‍ഷത്തിനു ശേഷം മകന്‍ ഹാനിയെ കണ്ടു മുട്ടിയ വിശേഷമാണ് ഇനി
ഷാര്ജ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്നൂര്ജഹാന് എന്ന ആ ഉമ്മയുടെ കണ്ണുകള്തിരഞ്ഞത് ഒരു മുഖം മാത്രമായിരുന്നു. പതിനേഴു കൊല്ലം മുന്പ് തന്റെ കണ്മുന്നില്നിന്ന് പോയ ആ മുഖം. ഒര നിമിഷത്തെ കൂടി കാത്തിരിപ്പ് മാത്രം. ഒരു പാട് കാലത്തെ വേര്പാടിന്റെ വേദനകള്ക്ക് വിരാമമിട്ട് ഹനി ഉമ്മയ്ക്ക് അരികിലേക്ക് ഓടിയെത്തി. കെട്ടിപ്പിടിച്ചു. ഒരു പൊട്ടിക്കരച്ചിലോടെ. കണ്ടു നിന്ന സഹോദരി സമീറയ്ക്കും, കണ്ണീരടക്കാനായില്ല.
പതിനേഴ് വര്ഷം മുന്പാണ് മൂന്നു വയസുകാരനായ ഹനി നാദിര്മിര്ഗാനിയെ ഉമ്മ നൂര്ജഹാനു നഷ്ടമാകുന്നത്. കോഴിക്കോട് ഉന്നത പഠനത്തിനെത്തിയ സുഡാന്പൗരന്നരിക്കുനിക്കാരി നൂര്ജഹാനെ വിവാഹം ചെയ്യുകയായിരുന്നു. ഈ വിവാഹത്തിലെ മകനാണ് ഹനി. ഒരു ദിവസം നൂര്ജഹാനമായി പിണങ്ങി സുഡാനിലേക്ക് തിരിച്ചു പോയ ഭര്ത്താവ്, പോകും വഴി ഹനിയെയും ഒപ്പം കൂട്ടുകയായിരുന്നു. 2000 സെപ്തംബറിലായിരുന്നു ഇത്. പിന്നെ ഉമ്മയ്ക്കും മകനും പരസ്പരം കാണുവാന്പതിനേഴ് കൊല്ലത്തെ കാത്തിരിപ്പ് വേണ്ടി വന്നു.
സുഡാനിലെത്തിയ പിതാവ് രണ്ടാം വിവാഹം ചെയ്തതോടെ ഹനിയുടെ ജീവിതം ദുരിത പൂര്ണമായി. മൂന്നു വയസു മുതല്മനസില്മായാതെ സൂക്ഷിക്കുന്ന ഉമ്മയെ കാണാനുള്ള ശ്രമങ്ങളിലായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി ഹനി നാദിര്. ഇതിനിടെ കേരളത്തില്നിന്ന് സുഡാനിലെത്തിയ മണ്ണാര്ക്കാട് സ്വദേശി ഹനിയുടെ ഫോട്ടോകളും മറ്റും ഫേസ്ബുക്കിലിട്ടതോടെയാണ് കുടുംബവുമായുള്ള കൂടിച്ചേരലിന് വഴി തെളിഞ്ഞത്.
ഫേസ് ബുക്ക് പോസ്റ്റില്പറയുന്നത് സ്വന്തം സഹോദരനെ കുറിച്ചാണെന്ന് മനസിലാക്കിയ സഹോദരി സമീറ ദുബായില്നിന്ന് ഹനിയുമായി ബന്ധപ്പെട്ടു. ദിവസങ്ങള്ക്കകം ഹനി ദുബായിലെത്തി. സഹോദരിയെ കണ്ടു. നല്ലമനസുകളുടെ സഹായത്തോടെ ഹനിക്ക് ഒരു ചെറിയ ജോലിയും ലഭിച്ചു.
ഒടുവില്നൂര്ജഹാന്റെയും മകന്റെയും പതിനേഴ് കൊല്ലത്തെ കാത്തിരിപ്പുകള്അവസാനിച്ചു. നരിക്കുനിയില്നിന്ന് പിരിഞ്ഞ ആ ഉമ്മയും മകനും കടലിനക്കരെ ഷാര്ജയില്വീണ്ടും ഒന്നിച്ചു.
സുഡാനില്വളര്ന്ന് സുഡാന്പൗരനായി മാറിയ ഹനി ഇന്ത്യന്പൗരത്വം എടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇനി സുഡാനിലേക്കില്ല, ഉമ്മയ്ക്കൊപ്പം ജീവക്കണമെന്ന ഉറപ്പിലാണ് ഈ യുവാവ്. വിമാനത്താവളത്തിനു പുറത്തേക്കു നടക്കുന്പോൾ ഇനിയൊരിക്കലും കൈവിടില്ലെന്നു ഉറപ്പിച്ച് ആ ഉമ്മ ഹനിയുടെ കൈകൾ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.