E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മരുഭൂമിയില്‍ മല്‍സ്യകൃഷിയിലൂടെ നൂറുമേനി കൊയ്ത് മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മരുഭൂമിയില്‍ അലങ്കാര മല്‍സ്യകൃഷി നടത്തുന്ന ഒരു മലയാളിയുടെ വിജയകഥയാണ് ഇനി. പുത്തന്‍ സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ മല്‍സ്യകൃഷിയില്‍ നൂറുമേനി കൊയ്യുകയാണ് ഇദ്ദേഹം. 

അലങ്കാര മൽസ്യ കൃഷിയിൽ നൂറുമേനി വിളവെടുക്കുകയാണ് അബുധാബിയിൽ മലയാളിആയ ഡോക്ടർ ഗോപകുമാറിന്റെ മേൽനോട്ടത്തിൽ ഉള്ള കൃഷിയിടം .ഏറ്റവും നൂതന രീതിക്ക് പുറമെ   വ്യത്യസ്‌തതരം പരീക്ഷണങ്ങളും കൂടി നടത്തുന്ന  ഈ കൃഷിയിടത്തിൽ അലങ്കാരമൽസ്യങ്ങൾ കൂടാതെ ഒട്ടനവധി മൽസ്യങ്ങൾ ഉണ്ട് .

ഇതൊരു മരുപ്പച്ചയാണ്. മരുഭൂമിക്ക് നടുവില്‍ മനുഷ്യനൊരുക്കിയ മല്‍സ്യപ്പച്ച. ഒരുപാട് കൃത്രിമ കുളങ്ങളും, ആ കുളങ്ങളില്‍ വലിയൊരു മല്‍സ്യ ലോകവും. ഈ ലോകമൊരുക്കിയതാകട്ടെ ഒരു മലയാളിയും.

ഗള്‍ഫിലെ മരുച്ചൂടില്‍ അലങ്കാര മല്‍സ്യകൃഷി സാധ്യമെന്ന് തെളിയിക്കുകയാണ് പ്രവാസി മലയാളിയായ ഡോക്ടര്‍ ഗോപകുമാര്‍. പതിനാലു വര്‍ഷം മുന്പാണ് തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ ഗോപകുമാര്‍ അബുദാബിയിലെത്തുന്നത്. അന്നു മുതല്‍ മല്‍സ്യകൃഷിയിലെ പുതിയ സാധ്യതകള്‍ തേടിക്കൊണ്ടുള്ള പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. 

ഡോക്ടര്‍ ഒരുക്കിയ ഈ മല്‍സ്യ പാടങ്ങളില്‍ നിന്ന് കൊയ്യുന്നത് നൂറുമേനിയാണ്. ഈ മീന്‍കുളങ്ങളില്‍ നൂറുകണക്കിന് സ്വര്‍ണമല്‍സ്യങ്ങള്‍ ഒരുമിച്ച് നീന്തുന്ന കാഴ്ച മാത്രം മതി ഇവിടേക്കുള്ള യാത്രയ്ക്ക്. ഒറ്റ നോട്ടത്തില്‍ തന്നെ മനസ് കീഴടക്കുന്ന കൊയ് കാര്‍പും, മോളിസും, ഗോള്‍ഡ് ഫിഷും എല്ലാമുണ്ട് ഇവിടെ. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം അലങ്കാര മല്‍സ്യങ്ങളാണ് ഇവിടെ ഉയിരെടുക്കുന്നത്

ഏറെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമാണ് അലങ്കാര മല്‍സ്യ കൃഷിയ്ക്ക്. ഗള്‍ഫിലെ പ്രതികൂല കാലാവസ്ഥയില്‍ കൂടുതല്‍ സൂക്ഷ്മമായ പരിചരണം അത്യാവശ്യം. പ്രത്യേകം തയാറാക്കിയ കുളങ്ങളില്‍ അതീവ സൂക്ഷ്മതയോടെയാണ് ഇവയെ വളര്‍ത്തുന്നത്.

അലങ്കാര മല്‍സ്യങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഇനം ചെമ്മീനുകളെയും ഇവിടെ ഉല്‍പാദിപ്പിക്കുന്നു. 150 ഹെക്ടര്‍ വിസ്തൃതിയുള്ള ചെമ്മീന്‍കെട്ടാണ് ഇതിനായി നിര്‍മിച്ചിരിക്കുന്നത്. പൂവാലന്‍, നാരന്‍ തുടങ്ങി എല്ലാ ഇനം ചെമ്മീനുകളും ഇവിടെയുണ്ട്. രണ്ട് ടണ്ണാണ് പ്രതിദിന ഉല്‍പാദനം.

കാളാഞ്ചി, നരിമീന്‍, സീ ബ്രീം, സീബാസ് തുടങ്ങിയവയും ഈ ഫാമില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. വെള്ളം പാഴാക്കാതെ പുനരുപയോഗിക്കുന്ന റീ സര്‍ക്കുലേറ്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവിടെ മീന്‍ വളര്‍ത്തുന്നത്.

ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ജീവിതം ഒരു വിജയ കഥയായി മാറും. അതിന്‍റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് ഡോക്ടര്‍ ഗോപകുമാറും, അദ്ദേഹം ഒരുക്കിയ ഈ മല്‍സ്യലോകവും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :