തുടര്ച്ചയായ മൂന്നാം വര്‍ഷവും യുഎഇയില്‍ രാജ്യാന്തര യോഗാദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യക്കാര്‍ മാത്രമല്ല, വിദേശികളും ആഘോഷങ്ങളില്‍ സജീവമായി പങ്കാളികളായി.
ആരോഗ്യമായ ജീവിതത്തിന് യോഗ ശീലമാക്കൂ എന്ന സന്ദേശവുമായാണ് തുടര്ച്ചയായ മൂന്നാം വര്ഷവും യുഎഇയുടെ വിവിധ ഭാഗങ്ങളില്യോഗാദിനാഘോഷങ്ങള്സംഘടിപ്പിച്ചത്. കുട്ടികള്മുതല്മുതിര്ന്നവര്വരെ വിവിധ എമിറേറ്റുകളില്നടന്ന യോഗാദിനാഘോഷത്തില്ആവേശപൂര്വം പങ്കെടുത്തു. ഇന്ത്യന്സ്ഥാനപതി കാര്യാലയത്തിന്റെയും കോണ്സുലേറ്റിന്റെയും നേതൃത്വത്തിലായിരുന്നു യോഗാദിനാഘോഷങ്ങള്. ജോലിത്തിരക്കുകള്മാറ്റി വച്ച്, ചൂടിനെ കണക്കിലെടുക്കാതെയാണ് യോഗാപ്രേമികള്എത്തിയത്.
അബുദാബിയില്നടന്ന യോഗാദിനാഘോഷത്തില്വിവിധ എമിറേറ്റുകളില്നിന്നുള്ള മൂവായിരത്തോളം പേരാണ് പങ്കെടുത്തത്. യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷൈഖാ ലുബ്ന ബിൻ ഖാലിദ് അൽ ഖാസിമി തുടങ്ങിയവര്യോഗാദിനാഘോഷങ്ങളുടെ ഭാഗമായി. ഇന്ത്യ ലോകത്തിന് നൽകിയ സമ്മാനമാണ് യോഗയെന്ന് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു.
ഇന്ത്യക്കാര്ക്ക് പുറമേ ശ്രീലങ്ക, ഫിലിപ്പീന്സ്, നേപ്പാള്, ആഫ്രിക്ക എന്നിവിടങ്ങളില്നിന്നുള്ളവരെല്ലാം യോഗാ ദിനാഘോഷങ്ങളില്പങ്കാളികളായി.
ദുബായ് സബീല്പാര്ക്കിലും ഷാര്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും അജ്മാന്ഇന്ത്യന്അസോസിയേഷനിലും എല്ലാം വലിയ ജനകീയ പങ്കാളിത്തമായിരുന്നു യോഗാദിനാഘോഷങ്ങള്ക്ക്. ദുബായിലെ ഇന്ത്യന്കോണ്സുലേറ്റാണ് ദുബായിലും വടക്കന്എമിറേറ്റിലും ആഘോഷങ്ങള്ക്ക് ചുക്കാന്പിടിച്ചത്.
പ്രാണായാമം, പത്മാസനം, വജ്രാസനം, പാദഹസ്താസനം തുടങ്ങി വളരെ ലളിതമായ ക്രിയകളാണ് യോഗാദിനാഘോഷത്തിന്റെ ഭാഗമായ സമൂഹയോഗയില്അവതരിപ്പിച്ചത്. യോഗയെ കുറിച്ചുള്ള ബോധവല്ക്കരണ ക്ലാസുകളും ആഘോഷങ്ങള്ക്ക് മാറ്റു കൂട്ടി.