അക്ഷരമുറ്റത്ത് മുന്തിരി വിളയിച്ച് പ്രായോഗിക പാഠത്തിന്‍റെ മധുരം നുകരുകയാണ് ഒരു കൂട്ടം പ്രവാസി വിദ്യാര്‍ഥികള്‍. മരുഭൂമിയില്‍ഹരിതവിപ്ലവം തീര്‍ത്ത അജ്മാന്‍ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മുന്തിരി കൃഷിയിലും എ പ്ലസ് നേടിയത്.
ഒന്നര വര്‍ഷം മുന്‍പാണ് പരീക്ഷണാടിസ്ഥാനത്തില്‍നാലു മുന്തിരി വള്ളികള്‍നട്ടത്. കിളിര്‍ത്തു തുടങ്ങിയപ്പോള്‍അതിനൊരു കൊച്ചു പന്തലൊരുക്കി. പന്തലില്‍കയറിയ മുന്തിരി വള്ളികള്‍മത്സരിച്ചു വളര്‍ന്നു. പടര്‍ന്നു പന്തലിച്ച അവയെ തൊട്ടും തലോടിയും വെള്ളവും ജൈവ വളവും നല്‍കി വിദ്യാര്‍ഥികളും പരിചരിച്ചു.
വളര്‍ച്ചയ്ക്കിടെ രണ്ടു തവണ ഇലകളും ശിഖിരങ്ങളും വെട്ടിമാറ്റി. ഇടയ്ക്കിടെ ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നതും പെട്ടന്ന് പൂക്കാന്‍പ്രേരണയായി. കുട്ടികളുടെ അണമുറിയാത്ത സ്നേഹവായ്പിന് മധുരമൂറുന്ന മുന്തിരിക്കുലകളാണ് പകരം സമ്മാനിച്ചത്. ഈ അനുഭവം കൂടുതല്‍പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതായും വിദ്യാര്‍ഥികള്‍പറഞ്ഞു.
കഠിനാധ്വാനം ചെയ്യാന്‍മനസുണ്ടെങ്കില്‍ഇവിടത്തെ മണ്ണില്‍പൊന്ന് വിളയിക്കാമെന്നാണ് ഈ കുട്ടികൃഷിയിലെ വലിയ സന്ദേശം. മാസത്തില്‍രണ്ടു തവണ കൃഷിയെക്കുറിച്ചുള്ള തീയറി ക്ലാസില്‍നിന്ന് നേടിയ അറിവുകളാണ് സ്കൂളില്‍തന്നെ പ്രയോഗവല്‍കരിച്ച് നൂറുമേനി വിജയം കരസ്ഥമാക്കുന്നത്.
മരുഭൂമിയില്‍ഇത് പാഴ് വേലയാകുമോ എന്ന ശങ്കിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിതെന്ന് ഫാമിങ് കോര്‍ഡിനേറ്റര്‍മിനി ഏലിയാസ്. ചിട്ടയാര്‍ന്ന പരിചരണമുണ്ടെങ്കില്‍മരുഭൂമിയില്‍എന്തും കൃഷിചെയ്യാമെന്ന് കൃഷി അധ്യാപിക സാബിറ പറഞ്ഞു.
മുന്തിരിക്ക് പുറമെ കരിമ്പും വാഴ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഔഷധ സസ്യങ്ങളും കൃഷി ചെയ്തുവരുന്നു. എണ്ണൂറ് കിലോ തക്കാളി, രണ്ടായിരം കിലോ ചോളവുമാണ് റെക്കോര്‍ഡ് ഉല്‍പാദനം. പച്ചക്കറികള്‍വിറ്റ്‌കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.