E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വികസന സ്വപ്നങ്ങളുമായി കൊല്ലം യുഎഇ സമ്മിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിന്‍റെയും ഗള്‍ഫിന്‍റെയും ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കൊല്ലം യുഎഇ സമ്മിറ്റിന്‍റെ വിശേഷങ്ങളാണ് ഇനി. ജില്ലയുടെ വികസനത്തിനായി ജനപ്രതിനിധികളെല്ലാം ദുബായിലെത്തിയപ്പോള്‍ കോടികളുടെ വാഗ്ദാനം ചെയ്താണ് ദേശത്തോടുള്ള കൂറ് പ്രവാസികള്‍ പ്രകടിപ്പിച്ചത്. മലയാള മനോരമയും ആര്‍പി ഗ്രൂപ്പും ചേര്‍ന്നാണ് ഈ മാതൃകാപരമായ സംഗമം ഒരുക്കിയത്.

കേരളത്തിന്‍റെ വികസനത്തില്‍ സാമ്പത്തിക നട്ടെല്ലായി മാറിയവരാണ് പ്രവാസി മലയാളികള്‍. വിദേശത്തെ ജോലിത്തിരക്കിനിടയിലും സ്വന്തം നാടിന്‍റെ സ്പന്ദനങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയും കാര്യമായ സംഭാവന അര്‍പ്പിക്കുകയും ചെയ്യുന്നവര്‍.  നാടിനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്കരികിലേക്ക് വികസന സ്വപ്നങ്ങളുമായി ജില്ല തന്നെ വന്നപ്പോള്‍ വിവിധ പദ്ധതികള്‍ക്കായി പ്രവാസികള്‍ വാഗ്ദാനം ചെയ്തത് മുപ്പത് കോടിയിലേറെ രൂപ.

കൊല്ലം ജില്ലയിലെ രണ്ടു മന്ത്രിമാര്‍, മൂന്ന് എംപിമാര്‍, ആറ് എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മേയര്‍, നോര്‍ക്ക പ്രതിനിധി എന്നിവരോടൊപ്പം ഗള്‍ഫിലെ നിക്ഷേപകരുമെല്ലാം ചേര്‍ന്ന് വികസനസ്വപ്നങ്ങള്‍ പങ്കുവച്ചു. ജില്ലയുടെ സമഗ്ര വികസനത്തോടൊപ്പം വിവിധ മണ്ഡലത്തിന്‍റെ വികസന പദ്ധതികളും ഓരോരുത്തരായി വിവരിച്ചു. 

അഷ്ടമുടി, ശാസ്താംകോട്ട, ചടയമംഗലത്തെ ജടായുപ്പാറ, മാലിന്യ സംസ്കരണം, വിനോദസഞ്ചാരം, അടിസ്ഥാന സൌകര്യ വികസനം, കരിമണല്‍, കശുവണ്ടി ഫാക്ടറി തുടങ്ങി തഴപ്പാ മുതല്‍ കൊല്ലത്തിന്‍റെ തനത് കരിമീന്‍ വരെ സജീവ വിഷയങ്ങളായി ചര്‍ച്ച ചെയ്തു.

മാലിന്യസംസ്കരണ പദ്ധതിക്ക് അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്ത് ജില്ലയോടുള്ള പ്രതിബദ്ധതയ്ക്ക് പ്രവാസി വ്യവസായി രവി പിള്ള തുടക്കമിട്ടു. പിന്നാലെ ഒഴുകിയെത്തിയത് കോടികളുടെ വാഗ്ദാനങ്ങള്‍. 

നൈപുണ്യ വികസനം, ബഹുനില പാര്‍ക്കിങ്, വിനോദ സഞ്ചാരം തുടങ്ങിയ പദ്ധതികള്‍ക്കായി പത്തു ലക്ഷം മുതല്‍ പത്തു കോടി രൂപ വരെ നല്‍കാന്‍ സന്നദ്ധരായി വ്യക്തികളും കൂട്ടായ്മകളും രംഗത്തുവന്നതോടെ കൊല്ലത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകമുളച്ചു. മാലിന്യ സംസ്കരണ പദ്ധതിയിലാണ് കൂടുതല്‍ പേരും താല്‍പര്യം പ്രകടിപ്പിച്ചത്. സ്വന്തം മണ്ഡലത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള എംഎല്‍എമാരുടെ ആത്മാര്‍ഥ ശ്രമവും എടുത്തുപറയേണ്ടതാണ്.

നിക്ഷേപത്തിന് അനുകൂല അന്തരീക്ഷമാണ് സംസ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടിയ ജനപ്രതിനിധികളോട് ചില ദുരനുഭവങ്ങളും നിക്ഷേപകര്‍ പങ്കുവച്ചു. എന്നാല്‍ സംസ്ഥാനവും തൊഴിലാളി സംഘടനകളും ഏറെ മാറിയിട്ടുണ്ടെന്നായിരുന്നു മറുപടി. രാജ്യത്തിന്‍റെ നിയമത്തിന് അകത്തുനിന്ന് എല്ലാ സഹായവും ജനപ്രതിനിധികള്‍ വാഗ്ദാനം ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :