E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഇമാന്‍ തിരിച്ചുവരവിന്റെ പ്രതീക്ഷയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇമാന്‍ എന്ന ഈജിപ്ഷ്യന്‍ വനിതയെ ഇന്ന് ലോകമെങ്ങും അറിയും. ലോകത്തിലേ ഏറ്റവും ഭാരമേറിയ വനിത എന്ന കരുതപ്പെട്ടിരുന്ന ഇമാനെ  ഇമാനെ വിദഗ്ദ ചികില്‍സയ്ക്കായി അബുദാബിയില്‍ എത്തിച്ചു.  മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് തുടര്‍ ചികില്‍സയ്ക്കായി ഇമാനെ അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലെത്തിച്ചത്. 

ഒരുപാട് പ്രതീക്ഷകളോടെയാണ് ഇമാന്‍റെ ഈ യാത്ര. അമിതവണ്ണത്തിന്‍റെയും യാതനകളുടെയും ലോകത്തു നിന്ന് ആരോഗ്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ലോകത്തിലേക്കുള്ള തിരിച്ചു വരവിന്‍റെ തുടക്കമാണ് ഈ യാത്ര. 

അഞ്ഞൂറു കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഇമാനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അമിത വണ്ണം കുറയ്ക്കുന്നതിനുള്ള ചികില്‍സയ്ക്കായി ദുബായില്‍ എത്തിച്ചത്. എന്നാല്‍ ചികില്‍സയെ ചൊല്ലി സൈഫി ആശുപത്രി അധികൃതരും ഇമാന്‍റെ കുടുംബാംഗങ്ങളും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായതോടെയാണ് വിദഗ്ദ ചികില്‍സയ്ക്കായി ഇവരെ അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

ഈജിപ്ത് എയറിന്‍റെ പ്രത്യേകം തയാറാക്കിയ വിമാനത്തിലാണ് ഇമാനെ മുംബൈയില്‍ നിന്ന് അബുദാബിയില്‍ എത്തിച്ചത്. ബുര്‍ജീല്‍ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ദഡോക്ടര്‍മാരുടെ സംഘവും ഇവര്‍ക്കൊപ്പം ഈ യാത്രയിലുണ്ടായിരുന്നു. ഊഷ്മളമായ വരവേല്‍പാണ് അബുദാബിയില്‍ ഇമാന് ലഭിച്ചത്. അബുദാബി പൊലീസിന്‍റെയും സിവില്‍ ഡിഫന്‍സിന്‍റെയും അകന്പടിയോടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലായിരുന്നു ആശുപത്രിയിലേക്കുള്ള യാത്ര.

ബുര്‍ജീല്‍ ആശുപത്രിയില്‍ ഇമാന്‍റെ ചികില്‍സ ആരംഭിച്ചു കഴിഞ്ഞു. ചികില്‍സയ്ക്ക് മുന്നോടിയായി രണ്ടു ദിവസം നീണ്ട വിശദപരിശോധനകള്‍ക്ക് ഇമാനെ വിധേയമാക്കിയിരുന്നു. ഇരുപത് വിദഗ്ദ ഡോക്ടര്‍മാരടങ്ങിയ വിദഗ്ദസംഘത്തിനാണ് ചികില്‍സയുടെ ചുമതല. ഐസിയുവില്‍ പ്രത്യേകം സജ്ജമാക്കിയ സൗകര്യങ്ങളോടെയാണ് ചികില്‍ന നടക്കുന്നത്.

ഏറെ നിരാശയിലാണ്ടു പോയ ഇമാന്‍റെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് ചികില്‍സയുടെ ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഈ ലക്ഷ്യം ഫലം കാണുന്നുവെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും.

അമിത വണ്ണത്തിനു പുറമേ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളും ഇമാനെ അലട്ടുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും മൂത്രാശയത്തിലെ അണുബാധയും ഏറെ ഗൗരവമേറിയതാണ്.. വര്‍ഷങ്ങളായുള്ള കിടപ്പിനെ തുടര്‍ന്ന് ഇവരുടെ ശരീരത്തില്‍ പലയിടുത്തും മുറിവുകളുണ്ട്. 

ഒരു വര്‍ഷമെങ്കിലും നീളുന്ന ചികില്‍സയിലൂടെ മാത്രമേ ഇമാനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാകൂ എന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. സ്വയം ഇരിക്കാവുന്ന നിലയിലേക്കും, ഭക്ഷണം കഴിക്കാവുന്ന നിലയിലേക്കും ഇമാനെ കൊണ്ടുവരികയാണ് ആദ്യലക്ഷ്യങ്ങള്‍. ഒരു വര്‍ഷത്തെ ചികില്‍സയിലൂടെ ഇമാന് സ്വയം നടക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇമാന്‍റെ ശരീരഭാരം എത്രയെന്നത് ഇപ്പോഴും വിവാദമാണ്... ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ക്ക് ബുര്‍ജീല്‍ ആശുപത്രിയും വിസമ്മതിച്ചു. ശരീരഭാരമല്ല, ജീവിതത്തിലേക്കുള്ള ഇമാന്‍റെ തിരിച്ച് വരവ് തന്നെയാണ് പ്രധാന വിഷയം. അവരുടെ പ്രതീക്ഷകള്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :