E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ജിംനാസ്റ്റിക്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് മലയാളി കുട്ടികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെയ് വഴക്കത്തിന്‍റെ മല്‍സരവേദിയായ ജിംനാസ്റ്റിക്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നാലു മലയാളി കുട്ടികളെ കുറിച്ചാണ് ഇനി. അര്‍മേനിയയില്‍ നടന്ന ജിംനാസ്റ്റിക് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ ഒരു പിടി മെഡലുകളാണ് ഇന്ത്യയുടെ ഈ ഭാവിതാരങ്ങള്‍ നേടിയെടുത്തത്.

കണ്ണൂര്‍ സ്വദേശി അമാനി ദില്‍ഷാദ്.. തനി നാട്ടുമ്പുറത്തുകാരിയായ നാണംകുണുങ്ങി. പക്ഷേ ജിംനാസ്റ്റിക് ഫ്ലോളിറിലും ഭീമിലുമെത്തിയാല്‍ മട്ടും ഭാവവും മാറും. അണ്ടര്‍-13 വിഭാഗത്തില്‍ മല്‍സരിച്ച അമാനി ഒരു സ്വര്‍ണവും രണ്ടു വെള്ളി മെഡലുകളുമാണ് സ്വന്തമാക്കിയത്. ജിംനാസ്റ്റിക്സ് ഷോ ടിവിയില്‍ കാണാനിടയായ അമാനി അതൊരു പാഷനായി തിരഞ്ഞെടുക്കുകയായിരുന്നു.  ആദ്യ രാജ്യാന്തര മല്‍സരത്തിലെ സുവര്‍ണനേട്ടം ഈ മിടുക്കിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

അണ്ടര്‍ ടെന്‍ വിഭാഗത്തില്‍ മല്‍സരിച്ച സഹോദരങ്ങളായ കോഴിക്കോട്ടുകാരി മേഘയും വര്‍ഷയും ഏഴു മെഡലുകളാണ് വീട്ടിലെത്തിച്ചത്. ഇതില്‍ മേഘയ്ക്ക് മൂന്ന് വെള്ളിയും ഒരു വെങ്കലവും ലഭിച്ചപ്പോള്‍ ചേച്ചിയെ പിന്നിലാക്കി അനുജത്തി വര്‍ഷ സ്വര്‍ണത്തില്‍ മുത്തമിട്ടു. കൂടാതെ ഒരു വെള്ളിയും ഒരു വെങ്കല മെഡലും സ്വന്തമാക്കി ഈ എട്ടു വയസുകാരി.

മൂന്നു വര്‍ഷമായി ജിംനാസ്റ്റിക്സില്‍ പരിശീലനം നടത്തുന്ന മേഘ പ്രാദേശിക, മേഖലാ മല്‍സരങ്ങള്‍ കളിച്ച് 35 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും ആദ്യത്തെ രാജ്യാന്തര മല്‍സരം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ കുരുന്ന് പ്രതിഭകള്‍ക്ക്. 

മെയ് വഴക്കത്തോടൊപ്പം ചലന നിയന്ത്രണവും വേഗവും ശക്തിയും സമന്വയിക്കുന്ന ജിംനാസ്റ്റിക്സില്‍ ഒരു വെള്ളിയും വെങ്കലവും ലഭിച്ച കോഴിക്കോട്ടുകാരിയായ ഭദ്ര ശ്രീകുമാറിന് ഒളിംപിക് മെഡല്‍ നേടുകയാണ് ലക്ഷ്യം.

ബാംഗ്ലൂര്‍ സ്വദേശി ദീപ്ഷിക റാവു, ഇറാന്‍കാരി സോണിയ ക്യാനിയന്‍, ഈജിപ്തുകാരി ഗസല്‍ തയ്യാല്‍ എന്നിവരും വെള്ളി, വെങ്കല മെഡലുകള്‍ സ്വന്തമാക്കി. ആർട്ടിസ്റ്റിക്, റിഥമിക്, എയ്റോബിക്, അക്രോബാറ്റിക് എന്നീ നാലു വിഭാഗങ്ങളില്‍ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് തുണയായത്. ഭാവിയിലെ ഒളിംപിക് താരങ്ങളാണ് ഇവരെന്നും പറഞ്ഞു.

ഇന്ത്യയ്ക്ക് ജിംനാസ്റ്റിക്സില്‍ ഒളിംപിക് മെഡല്‍ നേടിക്കൊടുത്ത ദീപ കര്‍മാര്‍ക്കര്‍ ഇന്നിവര്‍ക്കൊരു റോള്‍മോഡലാണ്. ലോക നിലവാരത്തിലുള്ള പരിശീലന സൌകര്യത്തിന്‍റെ അഭാവം ഇന്ത്യയ്ക്ക് നികത്താനായാല്‍ കൂടുതല്‍ ഒളിംപിക് മെഡല്‍ ഇന്ത്യയിലെത്തിക്കാനാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :