ചിത്രകലയിൽ തൻറേതായ വ്യക്തിമുദ്രപതിപ്പിച്ച ഒരു കലാകാരിയെ പരിചയപ്പെടുത്തുകയാണ് ഗൾഫ് ദിസ് വീക്ക്. കണ്ണൂർക്കാരി നിസ റിയാസ്. ജീവിതക്കാഴ്ചകഴിൽ നിന്ന് ഉയിരെടുക്കുന്ന ജീവനുള്ള ചിത്രങ്ങൾ എന്നു വിളിക്കാം നമുക്ക് നിസയുടെ ചിത്രങ്ങളെ
ജീവിതത്തിന്‍റെ കാഴ്ചകളാണ് നിസ റിയാസിന്‍റെ ചിത്രങ്ങള്‍. ജീവിതത്തില്‍ കണ്ടു മുട്ടുന്ന ഓരോ വ്യക്തികളും, ഓരോ അനുഭവങ്ങളും നിസ കാന്‍വാസിലേക്ക് പകര്‍ത്തുന്നു. ആ ചിത്രങ്ങളില്‍ മനുഷ്യന്‍റെ സന്തോഷങ്ങളുണ്ട്, വേദനകളുണ്ട്, പ്രതീക്ഷകളുണ്ട്. സമൂഹത്തോട് സംവദിക്കാനുള്ള മാധ്യമം കൂടിയാണ് ഈ കലാകാരിക്ക് ചിത്രങ്ങള്‍
ഓരോ ആസ്വാദകനും സ്വന്തം ജീവിതാനുഭവങ്ങളോട് ചേര്‍ത്ത് വച്ച് വായിക്കാമെന്നതാണ് നിസയുടെ ചിത്രങ്ങളുടെ പ്രത്യേകത. നിഗൂഡതയുടെ ഇരുള്‍ മൂടിയരുന്ന കളിക്കൂട്ടുകാരിയുടെ ഓര്‍മകളാണ് ജസീന്ത എന്ന ചിത്രം പറയുന്നതെങ്കിലും ഓരോ വ്യക്തിയുടെയും ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന നോട്ടമാണ് ഗേസ് എന്ന സൃഷ്ടി.
ചെറുപ്പം മുതല്‍ ചിത്രം വരയ്ക്കുമായിരുന്നുവെങ്കിലും ആറു വര്‍ഷം മുന്പാണ് നിസ ചിത്രകലയെ പൂര്‍ണതോതില്‍ ഗൗരവത്തിലെടുത്തു തുടങ്ങിയത്. ചിത്രകലയിലെ പുതിയ സങ്കേതങ്ങളും സാധ്യതകളും തേടി ഈ കലാകാരി ലോകമെങ്ങും സഞ്ചരിക്കുന്നു. ഈ യാത്രകളിലെ അനുഭവപാഠങ്ങളാണ് നിസ കാന്‍വാസിലേക്ക് പകര്‍ത്തുന്നതും.
എണ്ണഛായമാണ് ചിത്രരചനയില്‍ നിസയുടെ ഇഷ്ടപ്പെട്ട മാധ്യമം. അല്ലെങ്കില്‍ ആക്രിലിക്കും ചാര്‍ക്കോളും ഉപയോഗിക്കും. വിവിധ മാധ്യമങ്ങള്‍ ഒരുമിച്ച് ഒരു കാന്‍വാസിലേക്കാക്കിയും, പരീക്ഷണങ്ങളോട് മുഖം തിരിക്കാതെയും നിസ പുതിയ സൃഷ്ടികള്‍ ഒരുക്കുകയാണ്.
കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിലായിരുന്നു നിസയുടെ ആദ്യ ചിത്രപ്രദര്‍ശനം. പിന്നെ ഓസ്ട്രിയയിലും ദുബായിലും പ്രദര്‍ശനങ്ങള്‍ നടത്തി. പോയവാരം നടന്ന വേള്‍ഡ് ആര്‍ട്ട് ദുബായില്‍ മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചത്. യാത്രകളും അനുഭവങ്ങളുമാണ് ഈ കാന്‍വാസിലെ ചിത്രങ്ങള്‍ക്ക് മിഴിവേകുന്നത്. ജീവിതവും അനുഭവവും ചിത്രമാകുന്പോള്‍ അത് മറ്റൊരു ആസ്വാദന അനുഭവം കൂടിയാകുന്നു.