E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ആവേശകടലായി ഗള്‍ഫ് കേരള സോക്കര്‍ ഫെസ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസ ജീവിതത്തിന്‍റെ നഷ്ടങ്ങളാണ് നാട്ടിന്‍പുറങ്ങളിലെ കാല്‍പന്ത് കളിയാരവങ്ങള്‍. അത്തരം കാല്‍പന്തു കളിക്കാഴ്ചകളുടെയും ആരവങ്ങളുടെയും വീണ്ടെടുക്കലയാരുന്നു അബുദാബിയില്‍ നടന്ന ഗള്‍ഫ് കേരള സോക്കര്‍ ഫെസ്റ്റ്. മലയാളികള്‍ മനസിലേറ്റുന്ന പഴയകാല താരങ്ങള്‍ കൂടി എത്തിയതോടെ ആവേശം പലമടങ്ങായി. 

പഴയകാല താരങ്ങളുടെ സംഗമമായിരുന്നു അബുദാബിയില്‍ നടന്ന ഗള്‍ഫ് കേരള ഫുട്ബോള്‍ ഫെസ്റ്റ്... നിറഞ്ഞ ാവശത്തോടെയാണ് പ്രവാസി മലയാളികള്‍ ടൂര്‍ണമെന്‍റിനെ വരവേറ്റത്. മലയാളികളുടെ മനസിലാണ് ഫുട്ബോളിന്‍റെ സ്ഥാനം. പ്രവാസി മലയാളികള്‍ക്കാണെങ്കില്‍ ഫുട്ബോള്‍ ഒരു ലഹരി കൂടിയാണ്... മലയാളിയുടെ കളിയാവേശത്തിന്‍റെ കാഴ്ചകളായിരുന്നു അബുദാബിയില്‍ നടന്ന ഗള്‍ഫ് കേരള സോക്കര്‍ ഫെസ്റ്റ്.

ഒരു കാലത്ത് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചിലേറ്റിയ പഴയകാല താരങ്ങളാണ് വിവിധ ടീമുകളുടെ മാര്‍ക്വീ താരങ്ങളായി ബൂട്ടു കെട്ടിയത്. കേരളത്തിലെ ആറു ജില്ലകളുടെ പേരിലായിപുന്നു ടീമുകള്‍. കേരളത്തിന്‍റെ ഇതിഹാസ താരം ഐഎം വിജയന്‍ കോഴിക്കോട് ചലഞ്ചേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയപ്പോള്‍ ജോപോള്‍ അഞ്ചേരി മലപ്പുറം സുല്‍ത്താന്‍സിന് ഒപ്പമായിരുന്നു. കേരള ടീം കോച്ച് വിപി ഷാജി പാലക്കാട് കിക്കേഴ്സിന്‍റെ മാര്‍ക്വീ താരമായപ്പോള്‍ യു ഷറഫലി കണ്ണൂര്‍ ഫൈറ്റേഴ്സിനൊപ്പമായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റക്കാരനായ മുഹമ്മദ് റാഫി കാസര്‍കോട് സ്ട്രൈക്കേഴ്സിനായി ബൂട്ട് കെട്ടി. ആസിഫ് സഹീറായിരുന്നു തൃശൂര്‍ വാരിയേഴ്സിനെ നായകന്‍.

വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ മലപ്പുറത്തിന്‍റെ സുല്‍ത്താന്‍മാര്‍ക്കായിരുന്നു കിരീടം. ഫൈനലില്‍ തൃശൂര്‍ വാരിയേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പിച്ചാണ് സുല്‍ത്താന്‍മാര്‍ കപ്പടിച്ചത്. 

ഫുട്ബോള്‍ ആവേശവും ആരവവും കേരളത്തിന്‍റെ മൈതാനങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനു ഇത്തരം ടൂര്‍ണമെന്‍റുകള്‍ സഹായിക്കുമെന്ന് പഴയകാല താരങ്ങള്‍ വിലയിരുത്തി. മല്‍സരങ്ങളുടെയും ടൂര്‍ണമെന്‍റുകളുടെയും അഭാവമാണ് കേരളത്തിന്‍റെ ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നതെന്നും മുന്‍താരങ്ങള്‍ പറയുന്നു.

ആയിരക്കണക്കിന് കായിക പ്രേമകളാണ് സായിദ് സ്പോര്‍ട് സിറ്റിയില്‍ നടന്ന മല്‍സരങ്ങള്‍ കാണാനെത്തിയത്. . പ്രവാസി മലയാളികളുടെ ആവേശവും കളിക്കന്പവും അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ നിന്നെത്തിയ താരങ്ങളെ അന്പരപ്പിക്കുക തന്നെ ചെയ്തു. മലബാറിലെ സെവന്‍സ് ടൂര്‍ണമെന്‍റുകളുടെ ആവേശവും അനുഭൂതിയുമാണ് ഗള്‍ഫ് കേരള ഫുട്ബോള്‍ ഫെസ്റ്റ് ആരാധകര്‍ക്ക് സമ്മാനിച്ചതും.

ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ടൂര്‍ണമെന്‍റിന് കൊഴുപ്പേകാന്‍ ശിങ്കാരിമേളവും കോല്‍ക്കളിയുമെല്ലാം ഒരുക്കിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :