കമ്യൂട്ടർ വിഭാഗത്തിൽ പടവെട്ടാൻ ‘വിക്ടറി’നെ വീണ്ടും അവതരിപ്പിക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി തയാറെടുക്കുന്നു. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാൻ ഒൻപതു ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന, 110 സി സി, മൂന്നു വാൽവ് എൻജിനോടെയാവും ‘വിക്ടറി’ന്റെ മടങ്ങി വരവ്, 76 കി.മി മൈലേജ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഡ്രം, ഡിസ്‌ക് ബ്രേക്ക് വകഭേധങ്ങള്‍ വിപണിയിലെത്തും. ട്യൂബ് ലെസ് ടയറുകള്‍, വിഭാഗത്തിലെ ഏറ്റവും സ്‌പേഷ്യസായ സീറ്റ്, ഹൈ ഇന്റന്‍സിറ്റി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഹസാഡ് ലാമ്പുകള്‍ തുടങ്ങിയവയാണ് മറ്റു ആകര്‍ഷണങ്ങള്‍, 49,490 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂംവില.
ഒന്നര പതിറ്റാണ്ടോളം മുമ്പ് 2001ലായിരുന്നു ‘വിക്ടറി’ന്റെ അരങ്ങേറ്റം; അന്നു മികച്ച വിൽപ്പന കൈവരിക്കാനും ബൈക്കിനു കഴിഞ്ഞിരുന്നു. ഹീറോ മോട്ടോ കോർപിന്റെ ‘സ്പ്ലെൻഡറി’നു മൃഗീയ ആധിപത്യമുള്ള കമ്യൂട്ടർ വിഭാഗത്തിൽ രാജ്യത്തെ വാർഷിക വിൽപ്പന 20 ലക്ഷം യൂണിറ്റിലേറെയാണ്.
വിൽപ്പനയിലെ ഈ സാധ്യത പരിഗണിച്ചാണു ‘വിക്ടറു’മായി വീണ്ടും പടയ്ക്കിറങ്ങാൻ ടി വി എസ് ഒരുങ്ങുന്നത്. പ്രതിമാസം 40,000 യൂണിറ്റിന്റെ വിൽപ്പനയോടെ ആദ്യ തവണ കൈവരിച്ച സ്വീകാര്യത മടങ്ങി വരവിലും ‘വിക്ടറി’നു നിലനിർത്താനാവുമെന്നും കമ്പനി കരുതുന്നു.