'പൊലീസ് ഭർത്താവി'ന്റെ അവിഹിതം തളർത്തി; ചതി കുടുംബത്തെ തകര്‍ത്ത കഥ

crimen
SHARE

കൊല്ലം കേരളപുരത്തെ  തറവാടുവീട്ടില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം രണ്ടുപെണ്‍മക്കളായിരുന്നു ഈ ഉമ്മയുടെ മനസുനിറയെ. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ടാലും ജോലിചെയ്ത് മക്കള്‍ക്ക് നല്ലവിദ്യാഭ്യാസം ഉറപ്പുവരുത്തി. കുടുംബത്തില്‍ എല്ലാവരും ജോലിക്കാരായതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിലൂടെ പ്രതിസന്ധികളെല്ലാം  മക്കള്‍ മറികടക്കുമെന്ന് ഈ ഉമ്മ വിശ്വസിച്ചു.മക്കളും നന്നായി പഠിച്ചു.

മക്കള്‍ വളര്‍ന്നതോടെ അവരുടെ വിവാഹത്തെക്കുറിച്ചായി ചിന്തകള്‍. പെണ്‍മക്കളെ രണ്ടുപേരേയും നല്ലവിദ്യാഭ്യാസവും ജോലിയുള്ളവര്‍ക്ക് തന്നെ കൈപിടിച്ച് കൊടുക്കണം.മൂത്തമകളെ അങ്ങനെ വിവാഹം കഴിച്ചുവിട്ടു..പിന്നാലെ അനിയത്തി നജ്ജലയേയും. ആലപ്പുഴ സ്വദേശി റെനീസിനെ തിരഞ്ഞെടുക്കുമ്പോള് ‍വിദ്യാഭ്യാസം മാത്രമായിരുന്നു വിശ്വാസം.

CRIME STORY
SHOW MORE