കടംവാങ്ങിയ പണം ചോദിച്ചത് പകയായി; അരുംകൊല; പിന്നിൽ ഒരു കുടുംബം; ക്രൂരം

crime-story
SHARE

കോതമംഗലം ഭൂതത്താന്‍കെട്ട്   പെരിയാര്‍ വാലി കനാലിന്‍റെ തീരത്തും റോഡിലുമെല്ലാം ഒരു ചെറുപ്പക്കാരന്‍റെ മരണത്തിന്‍റെ നോട്ടീസ് കാണാം.... നാല്‍പ്പത്തിരണ്ടുവയസുകാരന്‍ എല്‍ദോസ്..... സംസ്കാരചടങ്ങിനായി വീട്ടിലേക്കും പള്ളിയിലേക്കും ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. തൊട്ടടത്ത് റോഡിന്‍റെ മറുവശത്ത് ഒരു കൊലപാതകത്തിലെ പ്രതികളുടെ തെളിവെടുപ്പ് ....എല്‍ദോസിന്‍റെ കൊലയാളികളായ എല്‍ദോയുടേയും പിതാവ് ജോയിയുടേയും അമ്മ മോളിയുടേയും തെളിവെടുപ്പ്. 

വീട്ടില്‍ നിന്ന് അന്ത്യയാത്ര പറഞ്ഞ് എല്‍ദോസിനെ നിത്യവിശ്രമത്തിനായി പള്ളിയിലേക്ക് എടുക്കുമ്പോള്‍ കഴിഞ്ഞ രാത്രി വരെ കിടന്നുറങ്ങിയിരുന്ന വീട്ടില്‍ തെളിവെടുപ്പിനായാണ് ഈ കുടുംബം എത്തിയത്. കോതമംഗലത്ത് സ്റ്റുഡിയോ നടത്തുകയാണ് എല്‍ദോസ് പോള്‍...ഭാര്യ ഇസ്രയേലിലെ ജോലി ഒക്കെ മതിയാക്കി നാട്ടിലേക്ക് തിരിച്ചുവരാന്‍ തയാറെടുക്കുന്നു...ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഇനിയുള്ള കാലം എന്ന് സന്തോഷത്തോടെ കഴിയുമ്പോഴാണ് എല്‍ദോസിനെ വിധി വേട്ടയാടിയത്... എല്‍ദോയുടെ രൂപത്തില്‍.

CRIME STORY
SHOW MORE
Loading...
Loading...