പ്രണയപ്പകയില്‍ ജീവന്‍പൊലിഞ്ഞവരുടെ പട്ടിക നീളുകയാണ്...തിരുവനന്തപരം സ്വദേശി കവിത, തൃശൂര്‍ ചീയാരം സ്വദേശി നീതു, മാവേലിക്കരയിലെ സൗമ, കാക്കനാട്ടെ പ്ലസ് ടു വിദ്യാര്‍ഥിനി ദേവീക, കലൂര്‍ സ്വദേശിനി ഗോപിക, കാരക്കോണം സ്വദേശി അഷിത, പെരിന്തല്‍മണ്ണ സ്വദേശി ദൃശ്യ., കോതമംഗലത്ത് ഹൗസ് സര്‍ജനായ പി.വി മാനസ..ഇപ്പോള്‍ ഇരുത്തിരണ്ടുകാരി നിഥിനമോളും....പ്രണയം നിരസിച്ചതിന്‍റേപേരിലോ പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ പേരിലോ നടന്ന കൊലപാതകങ്ങള്‍ എല്ലാം അതിക്രൂരമായിരുന്നു...പകമനസില്‍ പൂണ്ട് നടപ്പിലാക്കിയ അരുംകൊലകള്‍ ...കോളജ് മുറ്റത്ത് വെച്ച് നിഥിനയ്ക്കും ജീവന്‍ നഷ്ടപ്പെട്ടത് അഭിഷേകുമായുള്ള രണ്ടുവര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ . ക്യാംപസിലെ ആ മരത്തിന്‍റെ ചുവട്ടില്‍ പൊലിഞ്ഞത് വിധിയോട് പൊരുതി ജീവിതത്തില്‍ സ്വപ്നം യാഥാര്‍ഥ്യമാക്കിയുള്ള ആ പെണ്‍കുട്ടിയുടെ കഠിനധ്വാനത്തിന്.പ്രണയപ്പക മരണക്കയത്തിലെത്തുമ്പോൾ വിഡിയോ കാണാം..