പൊളിച്ച് പണിത അടുക്കള; മകന്റെ മൊഴി; സിന്ധുവിന് സംഭവിച്ചത്? നടുക്കും കൊല

crime-story
SHARE

ഒരു കൊലപാതകം നടത്തി തെളിവുനശിപ്പിക്കാന്‍ പ്രതികള്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും പൊലീസിനെ പോലും ഞെട്ടിക്കുന്നതാണ്...ദൃശ്യം മോഡല്‍ മാത്രമല്ല അതിലും മികച്ചമാര്‍ഗങ്ങളാണ് നിലവില്‍ പ്രതികള്‍ പിന്തുടരുന്നത്..പക്ഷേ എത്ര ആസൂത്രണം ചെയ്താലും അവരെ പിടിക്കാനുള്ള ഒരു വഴി ഈ പ്രതികള്‍ ഉപേക്ഷിച്ചിരിക്കും...അതിനെചുറ്റിപ്പറ്റി പൊലീസ് അവരിലേക്ക് എത്തുകയും ചെയ്യും...ഇടുക്കി പണിക്കന്‍കുടിയില്‍ കൂടെതാമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പ്രതി ബിനോയ് തെളിവുനശിപ്പിക്കാന്‍ ചെയ്തത് അടുക്കളയില്‍ കുഴിച്ചുമൂടുകയാണ്.കാമാക്ഷിപുരം സ്വദേശിയായ സിന്ധു ഭര്‍ത്താവിനെ ഉപേക്ഷിച്ച് പണിക്കന്‍കുടിയിലെ ബിനോയുടെ കൂടെ കൂടിയിട്ട് അധികം ആയില്ല...മൂന്നു മക്കളില്‍ പതിനഞ്ചുകാരനായ മകന്‍ മാത്രമാണ് കൂടെയുള്ളത്....ഏലകൃഷിയും ആടുവളര്‍ത്തലുമൊക്കെയായി അങ്ങനെ കഴിഞ്ഞുകൂടി....അയല്‍വാസികളായി അധികബന്ധമൊന്നുമില്ല....പരിചപ്പെടലുകള്‍ ഉടക്കുകളിലേക്ക് വഴിമാറും...

ഓഗ്സ്റ്റ് പന്ത്രണ്ടിന് രാവിലെ സിന്ധുവിനെ കാണുന്നില്ല എന്നാണ് നാട്ടുകാര്‍ അറിയുന്നത്...ആരും കാര്യമായി അന്വേഷിക്കാന്‍ പോയില്ല....അടുത്ത ബന്ധുവീ്ട്ടില്‍ രാത്രി കിടക്കാന്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയില്ല....സിന്ധു ആരുടേയോ കൂടെ ഒളിച്ചോടിയെന്ന് ബിനോയ്...പിറ്റെദിവസം പൊലീസില്‍ പരാതി നല്‍കി....അതോടെ പൊലീസ് തിരഞ്ഞെത്തി ..നാട്ടുകാരും കൂടി.പ്രദേശങ്ങളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല..അടുത്തദിവസം തന്നെ ബിനോയ് മുങ്ങി..അതോടെ ബിനോയയിയെ ചുറ്റിപ്പറ്റിയായി അന്വേഷണം... വീടിന്‍റെ ചുറ്റും മണ്ണിളകി കിടന്ന സ്ഥലങ്ങളിലൊക്കെ കുഴിച്ചുനോക്കിയെങ്കിലും കണ്ടെത്തിയില്ല...ബിനോയ് പൊലീസിന് പറ്റിച്ച് മധുര ,ഷൊര്‍ണൂര്‍ ,അങ്ങനെ മാറി മാറി നടന്നു...സിന്ധുവിന്‍റെ ബന്ധുക്കളെത്തി നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്...പതിനഞ്ചുകാരന്‍റെ മൊഴി നിര്‍ണായകമായി ...ബിനോയ് അടുക്കള പൊളിച്ച് പുതിയത് നിര്‍മിച്ചുവെത്രേ. കാണാം ക്രൈം സ്റ്റോറി. 

CRIME STORY
SHOW MORE
Loading...
Loading...