തോളിൽ കയ്യിട്ട് നടന്ന സുഹൃത്ത്; ഉടലെടുത്ത വൈരാഗ്യം; പ്രതികാരകൊലയുടെ കഥ

crime-story
SHARE

തോളത്ത് കൈയിട്ട് നടന്ന സുഹൃത്തിനെ കൊലപ്പെടുത്തുന്ന കാലം...കാരണം വൈരാഗ്യം മാത്രം....കണ്ണൂര്‍ ചക്കരക്കല്‍ മൗവൗഞ്ചേരിയില്‍ പ്രജീഷിനെ കൊലപ്പെടുത്തിയ അവന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ്.. കാരണമായത്   പ്രതികള്‍ ചെയ്ത ഒരു കുറ്റകൃത്യം പൊലീസിനെ അറിയിച്ചത് പ്രജീഷാണെന്ന് സംശയിച്ച് ....... പ്രജീഷിനെ  വിളിച്ചുവരുത്തി മദ്യപിച്ച ശേഷം മൃഗീയമായി കൊന്ന് ചാക്കില്‍കെട്ടി കനാലില്‍ ഉപേക്ഷിച്ചപ്പോള്‍ പ്രതികള്‍ കരുതിയത് പിടിക്കപ്പെടില്ലെന്നാണോ...അതോ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടാലും അതിലും വലുത് സുഹൃത്തിനെ കൊന്ന് പ്രതികാരം ചെയ്യുന്നതാണെന്ന് ഇവര്‍ വിശ്വസിച്ചോ.... ? അന്ന് രാവിലെ മുതലാണ് മൗവ്വഞ്ചേരി സ്വദേശി പ്രജീഷിനെ കാണാതായത്...നാട്ടില്‍ സുപരിചതനായ പ്രജീഷിനെ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചിത സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തി...പക്ഷേ എന്നിട്ടും വിവരം ലഭിക്കാതായതോടെ പൊലീസില്‍ വിവരം അറിയിച്ചു...

പ്രജീഷിന്‍റെ ചെരുപ്പ് പ്രതിയായ അബ്ദുല്‍ ഷുക്കൂറിന്‍റെ വീടിന്‍റെ പരിസരത്തുനിന്ന് ലഭിച്ചതോടെ സംശയം ഉടലെടുത്തു...ഇതിനിടെ കാണാതായ ദിവസം പ്രജീഷിനൊപ്പം കണ്ട പ്രശാന്തിനെ പൊലീസ് ചോദ്യം ചെയ്തു...സംശയം തോന്നിയതോടെ  കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു....പ്രജീഷിനെ കൊലപ്പെടുത്തിയെന്നും മൗവ്വഞ്ചേരിക്ക് സമീപമുള്ള കനാലില്‍ ചാക്കില്‍ കെട്ടി തള്ളിയിട്ടുണ്ടെന്നും വിവരം ലഭിച്ചതോടെ പൊലീസ് ആ വഴിക്കായി അന്വേഷണം. ഇതിനിടയില‍് തന്നെ പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു..അപ്പോഴേക്കും പൊലീസും എത്തി... ഒരു യുവാവിന്‍റെ മൃതദേഹം തള്ളിയിട്ടുണ്ടെന്ന് സൂചന നാട്ടുകാരുമായി പങ്കുവെച്ചതോടെ തിരച്ചില്‍ തുടങ്ങി...

ചാക്കില്‍ കെട്ടി തള്ളിയ മൃതദേഹത്തിന്‍റെ കാല്‍ പുറത്തേക്ക് തള്ളി നിന്നിരുന്നു..പുറത്തെടുത്ത് ഇന്‍ക്വിസ്സറ്റ്  പരിശോധനയില്‍ തന്നെ ക്രൂരമായി മര്‍ദനമേറ്റാണ് പ്രജീഷ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി...തന്‍റെ സുഹൃത്തായ അബ്ദുല്‍ ഷുക്കൂറാണ് കൊലനടത്തിയതെന്നും താന്‍ കൊലപാതകത്തില്‍ പങ്കെടുത്തില്ലെന്നും പ്രജീഷ് പൊലീസിന് മൊഴി നല്‍കിയെങ്കിലും പൊലീസ് മുഖവിലക്കെടുത്തില്ല...നടപടി ക്രമങ്ങള്‍ പൂര‍്ത്തിയാക്കി പ്രജീഷിന്‍റെ മൃതദേഹം സംസ്കരിച്ചു.അപ്പോഴും പൊലീസ് അന്വേഷണം അബ്ദുല്‍ ഷുക്കൂറിനെ തേടിയായിരുന്നു...ഫോണ്‍ സ്വിച്ച് ഒാഫ് ആണ്....സുഹൃത്തുക്കളെയൊക്കെ ചോദ്യം ചെയ്തെങ്കിലും വിവരം ലഭിച്ചില്ല...പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രജീഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച പ്രതികാരത്തിന്‍റെ കഥ പുറത്തുവന്നത്. കാണാം ക്രൈം സ്റ്റോറി. 

CRIME STORY
SHOW MORE
Loading...
Loading...