cricket-leader

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചതോടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യയ്ക്ക് പുതിയ  നായകനെ കണ്ടെത്തണം. ഒരുമാസം മാത്രം ശേഷിക്കെ സാധ്യതകളില്‍ മുന്നില്‍ ശുഭ്മന്‍ ഗില്ലും ജസ്പ്രീത് ബുമ്രയുമാണ്. 

അടുത്തമാസം 20ാം തിയതി മുതലാണ് ഇംഗ്ലണ്ടിനെതിരായ  അഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര. ജസ്പ്രീത് ബുമ്ര, കെ.എല്‍.രാഹുല്‍, ശുഭ്മന്‍  ഗില്‍, ഋഷഭ് പന്ത്  എന്നിവരാണ് നായകസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. നിലവിലെ വൈസ് ക്യാപ്റ്റനാണ്  ബുമ്ര എന്നുള്ളത് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഫാസ്റ്റ് ബോളറായ ബുമ്രയുടെ ഫിറ്റ്നസാണ് ആശങ്കയാകുന്നത്. അ‍ഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയൊക്കെ ബുമ്രയ്ക്ക് താങ്ങാനാകുമോ എന്നതാണ്  ചോദ്യം?  

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ വൈസ്റ്റ് ക്യാപറ്റനായ ശുഭ്മന്‍ ഗില്ലിനാണ് പരിശീലകന്‍ ഗംഭീറിന്റെ പിന്തുണ. 25കാരന്‍ ഗില്‍ ദീര്‍ഘകാലത്തേക്കുള്ള ഇന്ത്യയുടെ നിക്ഷേപം കൂടിയാകുന്നു. മൂന്നുഫോര്‍മാറ്റിലും ഒരേ മികവ് പുറത്തെടുക്കുന്നുവെന്നതാണ് ഗില്ലിന്റെ പ്ലസ് പോയിന്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന‍്സിനെ നയിച്ചുള്ള മികച്ച ട്രാക്ക് റെക്കോര്‍ഡും അനുകൂല ഘടകമാകും. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് ഗില്ലിനോളം സാധ്യതയില്ലെങ്കിലും പരിഗണിക്കാവുന്ന താരങ്ങളാകുന്നുണ്ട്.

ENGLISH SUMMARY:

With Rohit Sharma retiring from Test cricket, India will need to find a new captain for the England tour. With just a month to go, Shubman Gill and Jasprit Bumrah are the frontrunners.