തടവറയിൽ നിന്ന് തന്റേതായി പുറത്ത് വന്ന വീഡിയോകളെക്കുറിച്ച് മനസ് തുറന്ന് ഫാദർ ടോം ഉഴുന്നാലിൽ. ആ വീഡിയോയിലെ വാചകങ്ങൾ തട്ടിക്കൊണ്ടു പോയവരുടെ തിരക്കഥയെന്ന് ഫാദർ ടോം ഉഴുന്നാലിൽ പ്രതികരിച്ചു. രാജ്യത്തേയും സർക്കാരിനേയും രൂക്ഷമായി വിമർശിക്കുന്ന ആ വീഡിയോയിലെ ഓരോ വാക്കും തട്ടിക്കൊണ്ട് പോയവര്‍ പറഞ്ഞ് നൽകിയതാണ്. അതേക്കുറിച്ച് തെറ്റിധാരണകൾ ഉണ്ടായത് സ്വാഭാവികമാണെന്നും ഫാർ ടോം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യക്കാരനായതിനാല്‍ ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. തന്നെ തട്ടിക്കൊണ്ടുപോയപ്പോള്‍പ്പോലും ആ അനുകമ്പ അവര്‍ പ്രകടിപ്പിച്ചു.ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഫാദര്‍ ടോം ബെംഗളുരുവില്‍ മനോരമന്യൂസിന് നല്‍കിയ പ്രത്യേകഅഭിമുഖത്തില്‍ പറഞ്ഞു.
ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞിട്ടില്ലാത്ത തനിക്ക് സ്വന്തം ജനങ്ങളുടെ സ്നേഹ വായ്പിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ . ജാതിമതവ്യത്യാസമില്ലാതെ ലഭിച്ച സ്നേഹത്തിന് നന്ദിപറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവം പ്രേരിപ്പിച്ചാല്‍ സേവനത്തിനായി വീണ്ടും യെമനിലേക്ക് പോകുമെന്നും ഫാദര്‍ ടോം പറഞ്ഞു.