ഒരു ഗ്രാമം തന്നെ വ്യക്തിയുടെ പേരായി മാറുന്ന സുഖം. വയലാർ എന്നത് ഒരു കാലത്ത് ഒരു ഗ്രാമത്തെ അടയാളപ്പെടുത്തുന്ന പേരായിരുന്നെങ്കിൽ ഇന്നത് ഒരു മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തുന്ന പേരാണ്. മകന്റെ പേരിനൊപ്പവും വയലാർ ഇടം പിടിച്ചു. വയലാറിനൊപ്പം തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച മറ്റൊരു ഗ്രാമമാണ് കാവാലം.
കുട്ടിക്കാലത്ത് കാവാലത്തിലേയ്ക്കു വരുമ്പോൾ ചുണ്ടൻ വളളം മാത്രമേ ഉണ്ടായിരുന്നുളളുവെന്ന് വയലാർ ശരത്ചന്ദ്ര വർമ ഓർമ്മിച്ചെടുക്കുന്നു. കാവാലം ചുണ്ടൻ എന്നു മാത്രമേ കേട്ടിരുന്നുളളു. കാവാലം ചുണ്ടനും ഇവിടത്തെ വയലും പച്ചപ്പും കായൽ ഓളവും എല്ലാം ഒരു താളമാക്കിയ ഒരു മനുഷ്യൻ ഇവിടെ ഉണ്ട്. കാവാലം നാരായണപ്പണിക്കർ. കാവാലം എന്ന വ്യക്തിയും കാവാലം എന്ന നാടും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന പാലം എന്താണ്?. കാവാലത്തിന്റെ താളം അടുത്തറിയാം.